മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികളിൽ ഒന്നാണ് മധുവും ഷീലയും. ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച ഈ ജോഡിയുടെ ക്ലാസിക് ചിത്രമാണ് 1965 ഇൽ റിലീസ് ചെയ്ത ചെമ്മീൻ. രാമു കാര്യാട്ട് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രമായി ആണ് വിലയിരുത്തപ്പെടുന്നത്. മികച്ച ചിത്രത്തിനുള്ള ഇന്ത്യൻ പ്രെസിഡന്റിന്റെ ഗോൾഡ് മെഡൽ സ്വന്തമാക്കിയ ഈ ചിത്രത്തിൽ മധു അവതരിപ്പിച്ച പരീക്കുട്ടി എന്ന കഥാപാത്രവും ഷീല അവതരിപ്പിച്ച കറുത്തമ്മ എന്ന കഥാപാത്രവും മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട കഥാപാത്രങ്ങൾ ആണ്.
അതിഗംഭീര പ്രകടനം കൊണ്ട് ഇവർ രണ്ടു പേരും പളനി എന്ന കഥാപാത്രം ആയി സത്യനും ചെമ്പൻ കുഞ്ഞു ആയി കൊട്ടാരക്കര ശ്രീധരൻ നായരും ഈ ചിത്രത്തിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഈ ചിത്രം പുതിയ കാലത്തു ആണ് ഇറങ്ങുന്നത് എങ്കിൽ പരീക്കുട്ടി എന്ന കഥാപാത്രം ആയി മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയിലെ ആരായിരിക്കും മികച്ച ചോയ്സ് എന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ എന്ന് ഉത്തരം നൽകിയിരിക്കുകയാണ് മധുവും ഷീലയും. റിമി ടോമി അവതരിപ്പിക്കുന്ന, മഴവിൽ മനോരമയിൽ ഉള്ള ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് ഇരുവരും ഇങ്ങനെ ഉത്തരം നൽകിയത്. മലയാള സിനിമയിലെ ഇതിഹാസങ്ങൾ ആയ മധുവിന്റെയും ഷീലയുടെയും ഈ വാക്കുകൾ മതി ദുൽഖർ സൽമാൻ എന്ന നടന്റെ ഇന്നത്തെ മലയാള സിനിമയിലെ സ്ഥാനം മനസ്സിലാക്കാൻ എന്ന് ആരാധകരും പറയുന്നു. കറുത്തമ്മ ആയി കാവ്യാ മാധവനെ ആണ് താൻ മനസ്സിൽ കാണുന്നത് എന്ന് ഷീല പറഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.