മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഇരുപതു വർഷത്തിന് മുകളിലായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലാൽ ജോസ് ഇനി സൗബിൻ ഷാഹിറിനെ നായകനാക്കി തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളേയും യുവ താരങ്ങളേയും നായകന്മാരാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം 2002 ഇൽ അദ്ദേഹം ദിലീപിനെ നായകനാക്കി ഒരുക്കിയ മീശ മാധവൻ എന്ന ചിത്രമാണ്. മലയാളത്തിലെ ക്ലാസിക് എന്റെർറ്റൈനെറുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച ആ ചിത്രമാണ് ദിലീപിനെ ജനപ്രിയ നായകൻ എന്ന പദവിയിൽ എത്തിക്കുന്നതിൽ നിർണ്ണായകമായി മാറിയ ചിത്രമെന്നും പറയാം. ഇപ്പോഴിതാ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അദ്ദേഹം. മീശ മാധവന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ല എന്നും അങ്ങനെ ഒരു രണ്ടാം ഭാഗം ചെയ്യാൻ താൻ ആരെയും അനുവദിക്കുകയും ചെയ്യില്ല എന്നും ലാൽ ജോസ് പറയുന്നു.
മീശ മാധവന്റെ കഥ ആദ്യ ഭാഗത്തിൽ തന്നെ അവസാനിച്ചു എന്നും കൃത്യമായി അവസാനിച്ച അതിന്റെ കഥയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഇല്ല എന്നും ലാൽ ജോസ് വിശദീകരിക്കുന്നു. എന്നാൽ താൻ ചെയ്ത ചിത്രങ്ങളിൽ ഒരു രണ്ടാം ഭാഗം ചെയ്യാൻ താല്പര്യം ഉള്ളതും ചിലപ്പോൾ ഒരു രണ്ടാം ഭാഗം സംഭവിക്കാൻ സാധ്യത ഉള്ളതും വിക്രമാദിത്യൻ എന്ന ചിത്രമാണെന്നും ലാൽ ജോസ് പറയുന്നു. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിക്രമാദിത്യൻ. നിവിൻ പോളി ആ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.