മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് കെ പി എ സി ലളിതയുടെ സ്ഥാനം. പ്രശസ്ത സംവിധായകൻ ഭരതന്റെ ഭാര്യ ആയ കെ പി എ സി ലളിതയുടെ മകൻ സിദ്ധാർഥ് ഭരതനും നടനും സംവിധായകനും ആണ്. ഇപ്പോഴിതാ ഭരതൻ മരിച്ചതിനു ശേഷം തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ കുറിച്ചും തന്നെ അഭിനയത്തിലേക്ക് മടക്കി കൊണ്ട് വന്നത് ആരെന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് കെ പി എ സി ലളിത. കെ.പി.എ.സി നാടക സമിതി വിട്ടതിനു ശേഷം തനിക്ക് ഏറ്റവു മികച്ച വേഷങ്ങൾ തന്ന സംവിധായകൻ സത്യൻ അന്തിക്കാട് ആണെന്ന് ഈ നടി പറയുന്നു. ഭർത്താവായ ഭരതൻ മരിച്ചതിനു ശേഷം താൻ സിനിമാഭിനയം ഏകദേശം നിർത്തിയ മട്ടായിരുന്നു എന്നും അഭിനയിക്കാൻ പറ്റുമോ എന്ന് തനിക്കു തന്നെ സംശയം തോന്നിയ സമയത്തു ആണ് സത്യൻ അന്തിക്കാട് മുൻകൈ എടുത്തു തന്നെ സിനിമയിലേക്ക് മടക്കി കൊണ്ട് വന്നത് എന്നും കെ പി എ സി ലളിത ഓർക്കുന്നു.
കേരളകൗമുദി ഫ്ളാഷ് പതിനഞ്ച് വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിലാണ് കെ പി എ സി ലളിത ഈ സംഭവങ്ങൾ ഓർത്തെടുക്കുന്നതു. തന്റെ മക്കളെ കൂട്ടുപിടിച്ചിട്ട് ആണ് സത്യൻ അന്തിക്കാട് തന്നെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത് എന്നും തന്റെ മക്കൾക്കും ആഗ്രഹമുണ്ടായിരുന്നു താൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എന്നും കെ പി എ സി ലളിത പറയുന്നു. അങ്ങനെ കെ പി എ സി ലളിതയുടെ തിരിച്ചു വരവായി മാറിയ ചിത്രമാണ് സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും താൻ ഇത് വരെ ചെയ്യാത്ത ഒരു വേഷം അഭിനയിക്കാൻ കഴിഞ്ഞു എന്നും ഈ നടി പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.