കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം രക്ഷാധികാരി ബൈജു ഏവരുടെയും ഹൃദയത്തിൽ കൂടിയാണ് ചേക്കേറിയത്. ചിത്രം കഴിഞ്ഞ വർഷത്തെ ജനപ്രിയ ചിത്രമായി സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന കാര്യമാണ് ഗ്രൗണ്ടുകളുടെ അഭാവവും കൂട്ടായ്മകളുടെ കൊഴിഞ്ഞു പോക്കുകളുമെല്ലാം. ചിത്രം ഒരു നൊമ്പരമായാണ് പ്രേക്ഷകരുടെ മനസ്സിൽ അന്ന് അവശേഷിച്ചത്. ചിത്രത്തെ വെറുമൊരു കഥയായി കാണാതെ അന്ന് ചിത്രം നൽകിയ നൊമ്പരം ഉള്ളിൽ പേറിയ മുഹമ്മയിലെ ഒരുപറ്റം ചെറുപ്പക്കാർ തങ്ങളുടെ ജീവിതത്തിലും അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ പ്രതികരിച്ചു. മുഹമ്മയിലെ ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബണ് ഈ ഉദ്യമത്തിന് പിന്നിൽ. 30 വർഷങ്ങൾക്ക് മുൻപ് തന്നെ പലയിടത്ത് നിന്നും ആളുകൾ ക്രിക്കറ്റ് കളിക്കാൻ എത്തിയിരുന്ന ഗ്രൗണ്ട് ആയിരുന്നു കായിക്കരയിലെ ഇവരുടെ ഗ്രൗണ്ട്. ഒരു കുടുംബ സ്വത്തായ ക്രിക്കറ്റ് ഗ്രൗണ്ട് ഉൾപ്പെടുന്ന സ്ഥലം അനന്തരാവകാശികൾ ഒരാൾക്ക് വിൽക്കുന്നതോടെ ഇവർക്ക് ആ ഗ്രൗണ്ട് നഷ്ടമായി. ആ സംഭവം അന്ന് ഇവരെ വല്ലാതെ ബാധിച്ചിരുന്നു. മഴക്കാലത്ത് ക്രിക്കറ്റ് വിട്ട് വോളീബോൾ കളിച്ചിരുന്ന ഗ്രൗണ്ട് മാത്രമായി പിന്നീട് അവർക്ക്. ആകെയുള്ള വോളിബോൾ ഗ്രൗണ്ടും കൈവിട്ടുപോകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അവർ പ്രതികരിച്ചത്.
കൂട്ടായ്മയുടെ ഹൃദയമായിരുന്നു ഗ്രൗണ്ട് അവർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവർ പതിയെ പണം സ്വരുക്കൂട്ടിക്കൊണ്ടേയിരുന്നു പലരീതിയിൽ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു, സമ്മാന കൂപ്പണുകളുമായി അവർ നിരത്തുകളിൽ ഇറങ്ങി. ഇവരുടെ ഈ കഷ്ടപ്പാടുകൾക്കും സമ്പാദിക്കുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു. കുട്ടികളുടെ ഈ കഷ്ടപ്പാട് കണ്ടപ്പോൾ ഇവരുടെയെല്ലാം രക്ഷാധികാരിയായിരുന്ന ബാലചന്ദ്രൻ തന്റെ സ്വന്തം സ്ഥലം ഇവർക്കായി പണയപ്പെടുത്തി. അങ്ങനെ സ്വന്തമാക്കിയ പണം കൊണ്ട് അവർ ഇന്ന് ആ സ്ഥലം വാങ്ങുകയാണ്. സ്ഥലം ക്ലബ്ബിന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്യും. കുട്ടികൾക്ക് ഇനി ധൈര്യമായി അവിടെ കളിക്കാം. സ്ഥലങ്ങൾ വൻകിട ആളുകൾ അധീനതയിൽ ആക്കുമ്പോൾ നഷ്ടപ്പെടുന്നത്ത് നല്ല ഓർമ്മകൾ തരുന്ന ബാല്യങ്ങൾ കൂടിയാണ് എല്ലാവർക്കും ഇത്തരത്തിൽ തിരിച്ചുപിടിക്കാനായി എന്നു വരില്ല എങ്കിലും ചെറുത്തുനിൽപ്പിന്റെ ശബ്ദമായി സഹായിച്ച രക്ഷാധികാരി ബൈജുവിന് ഈ ചെറുപ്പക്കാർ നന്ദി പറയുകയാണ്. അഭിമാനിക്കാം ഒരു കയ്യടി മുഹമ്മ കായിക്കരയിലെ ബ്രദേഴ്‌സ് ക്ലബ്ബിലെ ഓരോ അംഗങ്ങൾക്കും നൽകാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.