ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യത്തെ ദേശഭക്തി ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും. ഓൺലൈൻ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം നടക്കുന്നത്. www.cinemasofindia.com എന്ന വെബ് സൈറ്റിലാണ് ആ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ നടത്തുന്ന ഈ ചലച്ചിത്ര മേളയിൽ ക്ലാസിക് ചിത്രമായ ഗാന്ധി അടക്കം 43 ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കാൻ പോകുന്നത്. മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഈ മേളയിൽ പ്രദര്ശിപ്പിക്കപ്പെടുന്നത്. മോഹൻലാൽ നായകനായി എത്തിയ മേജർ രവി ചിത്രം 1971 ബിയോൻഡ് ബോർഡർ, മമ്മൂട്ടി- അർജുൻ ടീം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, ടി അരവിന്ദ് സംവിധാനം ചെയ്ത വന്ദേ മാതരം, മണ്മറഞ്ഞ പോയ സംവിധായകൻ ജി അരവിന്ദന്റെ ഉത്തരായണം എന്നിവയാണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ചിത്രങ്ങൾ.
ഇന്ന് തുടങ്ങുന്ന സിനിമാ പ്രദർശനം ഈ മാസം 21 ന് ആണ് സമാപിക്കുക. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു സംരംഭം ഇന്ത്യയിൽ ഇതാദ്യമായി ആണ് നടപ്പിലാക്കുന്നത്. 1975 ഇൽ റിലീസ് ചെയ്ത ജി അരവിന്ദന്റെ ഉത്തരായണം രചിച്ചത് അദ്ദേഹവും തിക്കോടിയനും ചേർന്നാണ്. സ്വാതന്ത്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറയുന്നത്. മോഹൻലാൽ- മേജർ രവി ചിത്രമായ 1971 ബിയോൻഡ് ബോർഡർ പറയുന്നത് 1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിന്റെ കഥയാണ്. 2017ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. 2010 ഇൽ റിലീസ് ചെയ്ത വന്ദേ മാതരം തീവ്രവാദത്തിനെതിരെ പോരാടുന്ന രണ്ട് പോലീസ് ഓഫീസർമാരുടെ കഥയാണ് പറയുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.