സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ആണ് ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്റെയും ആദ്യ ചിത്രം ആയിരുന്നു സെക്കന്റ് ഷോ. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറുപ്പ് എന്ന ചിത്രവുമായാണ് ശ്രീനാഥ് രാജേന്ദ്രൻ- ദുൽഖർ സൽമാൻ ടീം എത്തുന്നത്. കുറുപ്പായി ദുൽഖർ സൽമാൻ തന്നെ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ ആണ്. ഇത് കൂടാതെ ജേക്കബ് ഗ്രിഗറി അഭിനയിക്കുന്ന മറ്റൊരു ചിത്രവും ദുൽഖർ നിർമ്മിക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട് എന്നാണ് സൂചന. കുറുപ്പിന്റെ ചിത്രീകരണം ഈ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ആണ് തീയേറ്ററുകളിൽ എത്തുകയുള്ളൂ. ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിലൂടെ തന്നെയാണ് സണ്ണി വെയ്‌നും മലയാള സിനിമയിൽ എത്തിയത്. ദുൽഖർ സൽമാനൊപ്പം സണ്ണി വെയ്‌നും കൂടി ഈ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിൽ എത്തുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്. തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, ഹിന്ദി ചിത്രമായ സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റേതായി ഇനി റിലീസ് ചെയ്യാൻ ഉള്ള സിനിമകൾ. ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ഒരു യമണ്ടൻ പ്രേമകഥയാണ് ഈ വർഷം റിലീസ് ചെയ്ത ഏക ദുൽഖർ സൽമാൻ ചിത്രം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.