[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തൃശൂരിന്റെ ചിരിയും ബൈക് റേസിന്റെ ആവേശവും നിറച്ചു ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് കേരളം കീഴടക്കുന്നു..!

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ഇന്നലെ തീയേറ്ററുകളിൽ എത്തി. അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സ്വീകരണം ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ലഭിച്ച ഈ ചിത്രം ജനഹൃദയങ്ങൾ ഭരിക്കും എന്നാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പറയുന്നത്. സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് റിയാസ് മാറാത് ആണ്. മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.

തൃശൂർ ജില്ലാ കളക്ടർ ആയി എത്തുന്ന സാജൻ ജോസഫ് ഐ എ എസിന്റെയും തൃശൂരിലെ പ്രശസ്ത ബൈക് റേസർ ആയ ജിതേന്ദ്രന്റെയും മകൾ എഫിമോളുടെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. കാലങ്ങൾക്കു മുൻപ് നിലച്ചു പോയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് പുനരാരംഭിക്കുന്നതുമായി ബന്ധപെട്ടു ആണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. തൃശൂർ സ്ലാങിലൂടെ കൊണ്ട് വന്ന ചിരിയും അതുപോലെ തന്നെ ബൈക് റേസ് തരുന്ന ആവേശവും നിറഞ്ഞ ഈ ചിത്രത്തിൽ വൈകാരികതക്കും പ്രാധാന്യം ഉണ്ട്. ഒരുപാട് ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ തന്നെ ഗോപി സുന്ദർ നൽകിയ സംഗീതവും ചിത്രം നൽകിയ ആവേശത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മനോജ് കണ്ണോത് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തെ ഒരു ബൈക് റേസ് പോലെ വേഗതയിൽ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഈ ചിത്രത്തിൽ സാജൻ ജോസഫ് ആയി കുഞ്ചാക്കോ ബോബനും , എഫിമോൾ ആയി നൈല ഉഷയും ജിതേന്ദ്രൻ ആയി സിദ്ദിക്കും മികച്ച പ്രകടനം കാഴ്ച വെച്ചു. സത്തൻ എന്ന കഥാപാത്രം ആയി എത്തിയ പുതുമുഖവും അതുപോലെ തന്നെ വിനായകൻ, നെടുമുടി വേണു എന്നിവരും മിന്നുന്ന പ്രകടനം തന്നെയാണ് നൽകിയത്. ഹാരിഷ് കണാരൻ, നിർമ്മൽ , ടിനി ടോം, അശോകൻ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. ഏതായാലും ഈ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് പ്രേക്ഷകരുടെ മനസ്സിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു കഴിഞ്ഞു എന്നുറപ്പാണ്.

webdesk

Recent Posts

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം വീണ്ടും ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലും, മലയാള സിനിമയിൽ വ്യത്യസ്ത ശൈലിയിലൂടെ കഥ പറഞ്ഞ് കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച സംവിധായകൻ ലിജോ ജോസ്…

21 hours ago

ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ്…

21 hours ago

“ഞാൻ പ്രസവിച്ചില്ലെങ്കിലും എനിക്ക് സ്വന്തം മകനാണ്”; മലയാളികളുടെ ഹൃദയം കവർന്ന അമ്മ- മകൻ ജോഡി

മലയാള സിനിമയുടെ 'അമ്മ മുഖം എന്നറിയപ്പെടുന്ന കവിയൂർ പൊന്നമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ''അമ്മ" എന്ന് കേൾക്കുമ്പോൾ…

21 hours ago

കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ ആദ്യമായി തീയേറ്ററുകളിലേക്ക്; കേരളാ റിലീസ് സെപ്റ്റംബർ 21 -ന്

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം…

21 hours ago

ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും വക്കീൽ കുപ്പായത്തിൽ സുരേഷ് ഗോപി; ജെ എസ് കെ നവംബറിൽ

ഒരു വലിയ ഇടവേളക്ക് ശേഷം ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെ.എസ്.കെ' (ജാനകി v\s സ്റ്റേറ്റ്…

2 days ago

ജയിലറും വീണു; തമിഴ്‌നാട്ടിൽ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിച്ച് ദളപതിയുടെ ഗോട്ട്

തമിഴ്‌നാട്ടിൽ ജയിലറിനെ മറികടന്ന് ദളപതി വിജയ്‌യുടെ ഗോട്ട്. തമിഴ്നാട് നിന്ന് മാത്രം 200 കോടി നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം…

2 days ago

This website uses cookies.