മലയാളത്തിലെ സൂപ്പർ താരങ്ങളും മഹാനടന്മാരുമാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും വളരെ വലുതാണ്. അത് അവർ തന്നെയും മറ്റു പലരും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. സഹോദര തുല്യമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇപ്പോഴിതാ ഇരുവരേയും വെച്ച് സിനിമ ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ഇവരെ കുറിച്ചുള്ള ഒരനുഭവം പങ്കു വെച്ചത് വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ, മമ്മൂട്ടി, ശ്രീനാഥ്, ജലജ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലു കിരിയത് സംവിധാനം ചെയ്ത്, 1983 ഇൽ റിലീസ് ചെയ്ത ചിത്രമാണ് വിസ. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിക്ക് വേണ്ടിയാണ്. ഗൾഫ് മോഹങ്ങളുമായി ജീവിക്കുന്നവരുടെ കഥ പറഞ്ഞ ചിത്രമാണ് വിസ. ഗൾഫിൽ പോയി തിരിച്ചു വരുന്ന കഥാപാത്രമായി മമ്മൂട്ടിയും മമ്മൂട്ടിയുടെ ഭാര്യയായി ജലജയും അഭിനയിച്ചപ്പോൾ ഇവരുടെ സുഹൃത്തായ, അടിച്ചു പൊളിച്ചു ജീവിക്കുന്ന സണ്ണിക്കുട്ടിയായി ഗംഭീര പ്രകടനമാണ് മോഹൻലാൽ നൽകിയത്.
കൂടുതലും വില്ലൻ വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്ന മോഹൻലാൽ ആദ്യമായി കോമഡി ചെയ്ത ചിത്രം കൂടിയാണ് വിസ. ആ കഥാപാത്രത്തെ മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാമെന്നായിരുന്നു തന്റെ മനസിലെന്നും അങ്ങനെ താൻ തിരക്കഥ വായിച്ചത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മദ്രാസിൽ വെച്ചാണെന്നും ബാലു കിരിയത് ഓർത്തെടുക്കുന്നു. തിരക്കഥ വായിച്ചു പൂർത്തിയാക്കിയ ഉടനെ സണ്ണി എന്ന കഥാപാത്രമായി താൻ അഭിനയിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. അപ്പോൾ തന്നെ, എന്നാൽ ആ കഥാപാത്രം അവൻ ചെയ്‌തോട്ടെ എന്ന് മമ്മൂട്ടിയും പറഞ്ഞതോടെയാണ് മോഹൻലാൽ ആദ്യമായി കോമഡി കഥാപാത്രമായി എത്തിയത്. ആ കഥാപാത്രവും സിനിമയും സൂപ്പർ ഹിറ്റായി മാറിയെന്നും അദ്ദേഹം ഓർക്കുന്നു. അന്നും ഇന്നും മോഹൻലാലും മമ്മൂട്ടിയും ഒറ്റക്കെട്ടാണെന്നും ബാലു കിരിയത് പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
ഫോട്ടോ കടപ്പാട്: NEK Photos
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.