മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി ആരാധകർക്കു ആവേശം സമ്മാനിക്കുന്ന ഒരു ചിത്രമാണ്. ബോസ് എന്നു പേരുള്ള ഒരു പലിശക്കാരനായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിനെ പ്രശംസിച്ചു ഇപ്പോഴെത്തിയിരിക്കുന്നത് അനു സിത്താരയാണ്. കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ ഈ നടി ചിത്രത്തിലെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ടു തന്നെയാണ് ഈ ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ ആയാലും ഓൾഡ് ജനറേഷൻ ആയാലും ബോസ് ഹീറോ ആടാ എന്ന ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗിനൊപ്പം ചിത്രം മെഗാ മാസ്സ് ആണെന്നും ഈ നടി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, ബിബിൻ ജോർജ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും ഗോപി സുന്ദർ ഒരുക്കിയ സംഗീതവും അതോടൊപ്പം റിയാസ് കെ ബാദർ നിർവഹിച്ച എഡിറ്റിംഗും ഈ ചിത്രത്തിന് മുതൽകൂട്ടായിട്ടുണ്ട്. രാജാധിരാജ, മാസ്റ്റർപീസ് എന്നിവക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. മികച്ച പ്രതികരണം ലഭിക്കുന്ന ഈ ചിത്രം മികച്ച വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.