വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിക്കുകയുണ്ടായി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിത്താര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോള്‍ അതിനെ ജാതിക്കും മതത്തിനും അതീതമായിട്ടെ വളര്‍ത്തു എന്ന് അനു സിത്താര തുറന്ന് പറയുകയുണ്ടായി.
ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിൽ ആയിരിക്കും തന്റെ കുഞ്ഞിനെ ചേർക്കുക എന്ന് താരം പറയുകയുണ്ടായി. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ ഏത് മതം സ്വീകരിക്കണമെന്ന് കുഞ്ഞ് തന്നെ തീരുമാനിക്കട്ടെ എന്നാണ് താരത്തിന്റെ തീരുമാനം. അങ്ങനെയൊരു കുഞ്ഞ് എന്നാണ് വരുക എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നൽകിയത്. തനിക്ക് ഇപ്പോൾ അതിനെ കുറിച്ച് അറിയില്ലയെന്നും എല്ലാം ദൈവഹിതം പോലെ ആണെന്നും എന്തായാലും ഇനിയും സമയം ഉണ്ടല്ലോ എന്നാണ് അനു സിത്താര പറഞ്ഞത്. അച്ഛനും അമ്മയും മിശ്രവിവാഹമായിരുന്നു എന്നും അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ എന്ന് അനു സിത്താര വ്യക്തമാക്കി. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും തന്നെ പഠിപ്പിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.