തമിഴ് നാട്ടിൽ മാത്രമല്ല പുറത്തും വിക്രമിന് ഒട്ടേറെ ആരാധകർ ഉണ്ട്. വിക്രമിന്‍റെ അഭിനയത്തിൽ ഉപരി വിക്രം എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് തമിഴ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് വിക്രം.
വിക്രമിന്‍റെ മകൻ ധ്രുവ് വിക്രം നായകനായി വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സിനിമ ലോകം സ്വീകരിച്ചത്.
തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ആവറേജ് താരം എന്ന നിലയില്‍ പോയിക്കൊണ്ടിരുന്ന വിക്രമിന്‍റെ കറിയറിനെ മാറ്റി മറിച്ച സംവിധായകനാണ് ബാല. 1999ല്‍ ഇറങ്ങിയ തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ വിക്രമിന് തമിഴില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു കൊടുത്തു. 2003ല്‍ ഇറങ്ങിയ.ബാല ചിത്രം പിതാമകനിലൂടെ ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡും വിക്രമിന് ലഭിച്ചു
വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിക്രമിന്‍റെ മകന്‍റെ ആദ്യ ചിത്രം ഒരുക്കാനും ബാലയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വിക്രമിന്‍റെ കരിയറിലെ മാറ്റിമറിച്ചത് പോലെ ധ്രുവിന്‍റെ കരിയറിലും ബാല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്ന്‍ കാത്തിരുന്ന് കാണാം.
മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ/വിതരണ കമ്പനിയായ ഇ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇ4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.