[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

പ്രതിഭയും പ്രതിഭാസവും ഒന്നിച്ചപ്പോൾ, ഇത് മെഗാവിസ്മയം; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ വായിക്കാം

“Nothing to impress, nothing to change” ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിറങ്ങും മുൻപ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ലിജോയുടെ തന്നെ വാക്കുകളാണിത്. പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് വിഭിന്നമായി തനിക്കുവേണ്ടി ചിത്രമെടുക്കുന്ന ഒരു സംവിധായകൻ. അയാളുടെ ചിറകിലേറി ഓസ്കാറിന്റെ പടിവാതിക്കലിൽ വരെ മലയാളം എത്തിനോക്കി. നായകനും, ആമേനും, ഈ.മൗ. യൗ വും, ജെല്ലിക്കെട്ടുമെല്ലാം സൃഷ്ടിച്ച ലിജോയ്ക്ക് തന്റെ അടുത്ത ചിത്രത്തിലെ നായകനായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ലഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള മലയാളി സിനിമ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മമ്മൂട്ടി എന്ന ഇതിഹാസത്തെ എങ്ങനെയാകും തന്റെ ചിത്രത്തിൽ ലിജോ അവതരിപ്പിച്ചിരിക്കുന്നതെന്ന വലിയ ആകാംക്ഷയും!?

ആ ആകാംക്ഷയുടെയെല്ലാം നേരുത്തരമാണ് ‘നൻപകൽ നേരത്ത് മയക്ക’മെന്ന ചിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങൾ എടുത്താൽ അതിൽ നൻപകൽ നേരത്ത് മയക്കത്തിലെ സുന്ദരവുമുണ്ടാകും. തമിഴ് ഗ്രാമീണ സൗന്ദര്യത്തെ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്താണ് ഈ ചിത്രത്തിലെ ഓരോ രംഗവും തേനി ഈശ്വർ സൃഷ്ടിച്ചിരിക്കുന്നത്. ഗ്രാമീണ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ തമിഴ് ജനതയ്ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന കഥാപാടവം, വർണ്ണ ഗംഭീരമായ സിനിമാട്ടോഗ്രാഫി, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നായകന്റെ ഒരു പകൽ മയക്കം. ആ മയക്കത്തിൽ നിന്നും ചടുലമായ വേഗതയിലൂടെ നായകനൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ്. ജീവിതത്തെ കൂടുതൽ സുന്ദരമാക്കി കൊണ്ടാണ് വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പോയ ജെയിംസ്,സുന്ദരമെന്ന തമിഴനിലേക്ക് കൂടുമാറുന്നത്. സ്വപ്നവും, യാഥാർത്ഥ്യവും ഇഴപിരിക്കാനാകാത്ത ജെയിംസിന്റെ അനുഭവങ്ങൾ നമ്മെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കും.

പല കുറി അദ്ദേഹം തന്നെ പറഞ്ഞത് പോലെ, തേച്ചു തേച്ചു മിനുക്കി എടുത്തതാണ് മമ്മൂട്ടി എന്ന ഇതിഹാസ നായകനെ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. ഭൂതക്കണ്ണാടിയിലും, വിധേയനിലും, പൊന്തൻമാടയിലുമെല്ലാം സൂക്ഷ്മാഭിനയത്തിന്റെ നേർക്കാഴ്ചയായ അയാൾ, ഇന്ന് തന്റെ 72-ആം വയസ്സിലും അഭിനയത്തിന്റെ മറ്റു മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിലാണ്. അഭിനയത്തോടുള്ള അടങ്ങാത്ത ആർത്തി, ഓരോ ഷോട്ടിലും പ്രകടമാണ്. കാലം പഴകും തോറും ലഹരിയേറുന്ന വീഞ്ഞുപോൽ സുന്ദരമായ മമ്മൂട്ടി, ഓരോ രംഗത്തിലും തന്നോട് തന്നെ മത്സരിക്കുകയാണ്. സംവിധാന കലയുടെ സർവകലാശാലയായ ഒരു സംവിധായകൻ അഭിനയത്തിന്റെ മൊത്തക്കച്ചവടക്കാരനായ ഒരു സൂപ്പർമാർക്കറ്റ് ഓണറിലേക്ക് എത്തുമ്പോഴുള്ള മുഴുവൻ സംഭവവികാസങ്ങളും ചിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ 15 വർഷത്തിനിടയിൽ, തന്നിലെ അഭിനേതാവിനെ വെല്ലുവിളിച്ച പല അഭിനയ മുഹൂർത്തങ്ങളും മമ്മൂട്ടി മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. പത്തേമാരിയും പുഴുവുമെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. വരാനിരിക്കുന്ന വർഷങ്ങളിൽ മമ്മൂട്ടിയിൽ നിന്നും മലയാളിക്ക് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ട്.. ഒരു നീണ്ട കാലഘട്ടത്തിനുശേഷം മലയാള നടന്റെ ചിറകിലേറി നാഷണൽ അവാർഡ് കേരളക്കരയിലേക്ക് എത്തുമോ എന്നുള്ള ആകാംക്ഷയാണ് ഇനി. പല കുറി തഴയപ്പെട്ടുവെങ്കിലും, ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവ താരങ്ങൾക്കൊപ്പം ശക്തമായ മത്സരം നൽകി ഒരു വെറ്ററൻ ആക്ടറും മത്സരരംഗത്ത് ഉണ്ട്. ഒപ്പം വന്നവരും മുന്നേ നടന്നു പോയവരും പലകുറി കാലിടറിയപ്പോഴും, മമ്മൂട്ടിയിലെ നടൻ മഹാമേരുവായി തന്നെ നിലകൊണ്ടു. പച്ച തമിഴ് പറയുന്ന സുന്ദരത്തെ, ഇതിലുമേറെ മികച്ചതാക്കാൻ ഏത് നടനാണ് കഴിയുക?! ഒരു നീണ്ട ഇടവേളക്കുശേഷം നടൻ അശോകന്റെ ഗംഭീര പെർഫോമൻസും നൻപകൽ നേരത്ത് മയക്കത്തിൽ കണ്ടു. മലയാളം വേണ്ട രീതിയിൽ തന്നിലെ അഭിനേതാവിനെ ഉപയോഗിച്ചോ എന്നൊരു വലിയ ചോദ്യവും ബാക്കിയാക്കിയാണ് അശോകൻ നടനമവസാനിപ്പിക്കുന്നത്. രാജേഷ് ശർമ,വിപിൻ അറ്റ്ലി തുടങ്ങിയ മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി.

പളനിയുടെ നാട്ടുവെന്മയ്ക്ക് കൂടുതൽ തെളിച്ചം നൽകുന്ന തേനി ഈശ്വറിന്റെ മാന്ത്രികമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. അതുപോലെ രംഗനാഥ് രവിയെന്ന സൗണ്ട് ഡിസൈനറാണ് നൻ പകൽ നേരത്ത് മയക്കത്തിന്റെ ആത്മാവ്. പശ്‌ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന തമിഴ് ഗാനങ്ങൾക്കും അത് കിറുകൃത്യമായി പ്ലേസ് ചെയ്ത രീതിക്കും രംഗനാഥ് കയ്യടി അർഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ.

webdesk

Recent Posts

മൂൺവാക്ക് തിയറ്റർ നിറയേണ്ട പടം, വൈകിയിട്ടില്ല; പ്രശംസയുമായി പ്രശസ്ത സംഗീതജ്ഞൻ ഷഹബാസ് അമൻ

പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്ത "മൂൺ വാക്" മെയ് 30 നു ആണ് റിലീസ്…

5 hours ago

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ…

2 days ago

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം മൂൺ വാക്ക് തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും…

2 days ago

യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്ക് നാളെ മുതൽ തിയേറ്ററുകളിലേക്ക് : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്കിലൂടെ നാളെ…

1 week ago

“മൂൺ വാക്” നൃത്തം മാത്രമല്ല, ജീവിതം കൂടിയാണ്; മനസ്സ് തുറന്ന് സംവിധായകൻ

പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്യുന്ന "മൂൺ വാക്" മെയ് 30 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

1 week ago

നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്

ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റിൽ പങ്കെടുത്ത് നാളത്തെ താരമാകാനും…

1 week ago

This website uses cookies.