[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

സ്വപ്നങ്ങൾ നെയ്തെടുത്ത പോരാട്ടത്തിന്റെ കഥയുമായി ഡിയർ വാപ്പി; റിവ്യൂ വായിക്കാം

പ്രശസ്ത നടനും സംവിധായകനുമായ ലാൽ പ്രധാന വേഷത്തിലെത്തിയ ഡിയർ വാപ്പിയാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്ന്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനഘ നാരായണൻ ആണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഈ നടി ശ്രദ്ധ നേടിയത്. ഒരു ഫാമിലി ഡ്രാമയായാണ് ഡിയർ വാപ്പി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എന്നാൽ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്.

ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മകൾ ആമിറയുടെയും ജീവിത കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ, വഴിത്തിരിവുകൾ എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയിൽ കൂടിയാണ് ഡിയർ വാപ്പി സഞ്ചരിക്കുന്നതെന്നു പറയാം. തയ്യൽക്കാരനായ ബഷീർ മുംബൈയിൽ നിന്ന് മടങ്ങിയെത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. നാട്ടിൽ വീണ്ടും തയ്യൽ പരിപാടി ആരംഭിക്കുന്ന ബഷീർ പെട്ടെന്നാണ് പച്ച പിടിക്കുന്നത്. ശേഷം തന്റെ ടൈലെറിങ് യൂണിറ്റ് വലിയ രീതിയിൽ വിപുലമാക്കാനുള്ള സ്വപ്നവുമായി മുന്നോട്ട് നീങ്ങുന്ന ബഷീറിന്റെ ശ്രമങ്ങളും അതിന്റെ ഭാഗമാകുന്ന മകൾ ആമിറയും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.

ഈ ചിത്രത്തിലൂടെ പ്രതീക്ഷ പുലർത്താവുന്ന ഒരു നവാഗത സംവിധായകൻ കൂടി നമ്മുടെ മുന്നിലെത്തി കഴിഞ്ഞു എന്ന് നിസംശയം പറയാം. വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം നമ്മുക്ക് മുന്നിലെത്തിക്കാൻ ഷാൻ തുളസീധരനെന്ന ഈ നവാഗതന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയത്തോടു പൂർണ്ണമായും നീതി പുലർത്തി കൊണ്ട് തന്നെ തന്റേതായ ഒരു ദൃശ്യ ഭാഷ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഈ സംവിധായകന് കഴിഞ്ഞത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. വളരെ മികച്ച ഒരു തിരക്കഥയെ അതിന്റെ വൈകാരിക തീവ്രത ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു എന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം. മികച്ച കഥാ സന്ദര്ഭങ്ങളും വളരെ സ്വാഭാവികമായ സംഭാഷണങ്ങളും ഒരുക്കിയ ഷാൻ, രചയിതാവെന്ന നിലയിലും പ്രേത്യേക പ്രശംസ അർഹിക്കുന്നു. അത് പോലെ, മികച്ച ദൃശ്യ ഭാഷ ചമച്ചു കൊണ്ട്, സംവിധായകനെന്ന നിലയിലും അദ്ദേഹം തന്റെ തിരക്കഥയോടു 100 % നീതി പുലർത്തുകയും ചെയ്തു. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം പ്രേക്ഷകന്റെ മനസ്സിൽ തൊടാനും കഴിഞ്ഞത് ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. വൈകാരിക മുഹൂർത്തങ്ങളോടൊപ്പം പ്രണയവും നുറുങ്ങു ഹാസ്യവും ആകാംഷ നിറക്കുന്ന സന്ദർഭങ്ങളും കോർത്തിണക്കിയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.

ബഷീർ എന്ന കഥാപാത്രമായി ലാലെന്ന നടൻ നടത്തിയ പ്രകടനം ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു എന്ന് പറയാം. അത്ര ഗംഭീരമായ രീതിയിൽ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലാലിന് സാധിച്ചിട്ടുണ്ട്. ഓരോ ചലനങ്ങളിലും ബഷീറെന്ന അച്ഛന്റെ സന്തോഷവും ദുഃഖവും ആകാംക്ഷയും ഉത്കണ്ഠയും എല്ലാം കൊണ്ട് വരാൻ ലാലിന് കഴിഞ്ഞു. മകളുടെ വേഷത്തിൽ എത്തിയ അനഘ നാരായണൻ ഒരിക്കൽ കൂടി വളരെ സ്വാഭാവീകമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. ലാലുമായുള്ള കോമ്പിനേഷൻ സീനുകളിൽ ഈ നടി മികച്ച കയ്യടക്കമാണ് കാഴ്ച വെച്ചത്. നിരഞ്ജ് മണിയന്‍പിള്ള രാജു എന്ന നടനിൽ നിന്ന് നമ്മുക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് കാണിച്ചു തന്ന പ്രകടനം കൂടിയായിരുന്നു ഈ ചിത്രത്തിൽ അദ്ദേഹം നടത്തിയത്. അത്ര മികച്ച രീതിയിൽ ഈ യുവ നടൻ തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു.

കാമറ കൈകാര്യം ചെയ്ത പാണ്ടി കുമാർ മികച്ച ദൃശ്യങ്ങൾ നൽകിയപ്പോൾ, എടുത്തു പറയേണ്ട മറ്റൊരു മികവ് കൈലാസ് മേനോൻ ഒരുക്കിയ സംഗീതമാണ്. സംഗീതത്തിന് മികച്ച പ്രാധാന്യം നൽകിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും, ചിത്രത്തിന്റെ മൂഡിനെ നിർണ്ണയിച്ച പശ്ചാത്തല സംഗീതവും ഇതിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. എഡിറ്റർ എന്ന നിലയിൽ ലിജോ പോൾ എന്ന പരിചയ സമ്പന്നനും തന്റെ പ്രതിഭയോട് നീതി പുലർത്തിയതോടെ ഡിയർ വാപ്പി മികച്ച വേഗത കൈ വരികയും ചെയ്തു. സാങ്കേതികമായും മികച്ച നിലവാരം പുലർത്തിയ ചിത്രമാണ് ഡിയർ വാപ്പി.

ചുരുക്കി പറഞ്ഞാൽ, ഡിയർ വാപ്പി ഒരു മികച്ച ചലച്ചിത്രാനുഭവമാണ് നൽകുന്നത്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും , ജീവിതമുള്ള കഥകളെ ഇഷ്ട്ടപെടുന്ന സിനിമാ സ്നേഹികൾക്കും എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു മനോഹര ചിത്രമാണ് ഡിയർ വാപ്പി. മനസ്സിൽ തൊടുന്ന വൈകാരികാംശമുള്ള സിനിമളുടെ കൂടെ സഞ്ചരിക്കാൻ ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഈ ചിത്രവും തീർച്ചയായും ഇഷ്ടപെടും.

webdesk

Recent Posts

രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്‌ക്രീനുകളിൽ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; പ്രദർശന വിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…

19 hours ago

ഒരു വടക്കൻ വീരഗാഥാ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…

1 day ago

മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു.

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…

2 days ago

സോഷ്യൽ മീഡിയയിൽ റെക്കോർഡുകൾ കടപുഴക്കി മോഹൻലാലിന്റെ എമ്പുരാൻ ടീസർ; മലയാളത്തിലെ ഏറ്റവും കൂടുതൽ യൂട്യൂബ് ലൈക്സ് നേടിയ ടീസർ

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…

5 days ago

ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…

6 days ago

ഒരു വടക്കൻ വീരഗാഥ വീണ്ടും വെള്ളിത്തിരയിലേക്ക്; മമ്മൂട്ടി- എം ടി- ഹരിഹരൻ ക്ലാസിക്കിന്റെ റീ റിലീസ് ഫെബ്രുവരി ഏഴിന്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…

7 days ago

This website uses cookies.