തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. ഈ മാസം ഇരുപത്തിനാലിനു ആഗോള റിലീസ് ആയി എത്തുകയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സിനിമാ പ്രേമികളും അജിത് ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് എന്നത് ഇതിന്റെ പ്രീ റിലീസ് ഹൈപ്പ് നമ്മുക്ക് കാണിച്ചു തരുന്നു. . പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ ഇതേ നിർമ്മാതാവും സംവിധായകനും ഒന്നിക്കുന്ന അടുത്ത ചിത്രത്തിലും അജിത് ആണ് നായകൻ. അത്കൊണ്ട് തന്നെ അത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണോ എന്നുള്ള ആകാംഷയിലാണ് ആരാധകർ.
എന്നാൽ ചെയ്യാൻ പോകുന്ന പുതിയ ചിത്രം വലിമൈ രണ്ടാം ഭാഗം അല്ലെന്നു പറയുകയാണ് നിർമ്മാതാവ് ബോണി കപൂർ. പക്ഷെ അങ്ങനെ ഒരാവശ്യം ആരാധകരുടെ ഭാഗത്തു നിന്നും താൻ കേട്ടു എന്നും, സംവിധായകനും അതിന്റെ ഒരു സ്കോപ് മനസ്സിൽ ഉണ്ടായാൽ, വലിമൈ ഒരു വലിയ വിജയം ആയി മാറിയാൽ, തീർച്ചയായും അതിനു ഒരു രണ്ടാം ഭാഗം വരുമെന്നാണ് നിർമ്മാതാവ് പറയുന്നത്. യുവാൻ ശങ്കർ രാജയാണ് വലിമൈക്ക് വേണ്ടി സംഗീതം ഒരുക്കിയത്. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ആക്ഷൻ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.