5 വർഷത്തോളം മുൻപ് പ്രഖ്യാപിക്കപ്പെട്ട ഒരു ചിത്രമായിരുന്നു, ബേസിൽ ജോസെഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസും ആ ചിത്രത്തിൽ ഉണ്ടാകുമെന്നും ആ ചിത്രം രചിക്കുന്നത് ഉണ്ണി ആർ ആണെന്നും പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ആ ചിത്രം നടക്കാതെ പോയി. ആ ചിത്രം ഇനി ഉണ്ടാകില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പിന്നീട് പല സമയത്തായി പുറത്തു വന്നത്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ടോവിനോ തോമസ്. ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആണ് ടോവിനോ അതിനെ കുറിച്ച് തുറന്നു പറയുന്നത്.
താൻ വളരെ ആവേശത്തോടെ കാത്തിരുന്ന ഒരു ചിത്രം ആയിരുന്നു അതെന്നും, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് നടക്കാതെ പോയി എന്നും ടോവിനോ പറയുന്നു. സിനിമകൾ അങ്ങനെ ആണെന്നും, ചിലതു സംഭവിക്കേണ്ടതു ആണെന്നും ടോവിനോ വിശദീകരിക്കുന്നു. ചില ചിത്രങ്ങൾ അത് നടക്കേണ്ട ഒരു സമയത്തു നടന്നില്ല എങ്കിൽ പിന്നെ നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, നമ്മുക്ക് ഇനി പഴയ പ്രൊജെക്ടുകൾ പൊക്കി എടുക്കാൻ സാധിക്കില്ല എന്നും, അതിനേക്കാൾ മികച്ച, പുതുമയുള്ള പ്രമേയങ്ങൾ പറയുന്ന ചിത്രങ്ങൾ വരുമ്പോൾ ഒരു പഴയ പ്രൊജക്റ്റ് വീണ്ടും പൊക്കി എടുത്തു നടത്തുക എന്നത് സാധ്യമല്ല എന്നും ടോവിനോ പറഞ്ഞു. എല്ലാവരും അവരുടേതായ തിരക്കുകളിലേക്ക് കൂടി പോകുമ്പോൾ അത് നടക്കാൻ സാധ്യത ഇല്ലാതെയാവുന്നു എന്നും ടോവിനോ പറഞ്ഞു. എന്നാൽ ഇതേ ടീമിൽ നിന്ന് ഭാവിയിൽ വേറെ കഥയിൽ ചിത്രങ്ങൾ സംഭവിക്കട്ടെ എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.