സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹൻലാലിൻറെ ‘ഒടിയൻ’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. താനും മോഹൻലാലിൻറെ വലിയ ഒരു ആരാധകനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ വി.എ.ശ്രീകുമാര്‍ മേനോന്‍.
മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ഇല്ലാതായെന്നും അദ്ദേഹം പറയുകയുണ്ടായി. ‘ഒടിയന്റെ ഫസ്റ്റ്ലുക്ക് വന്ന നാള്‍ മുതൽ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകർ മോഹൻലാൽ എങ്ങനെയാണ് ഈ രൂപത്തിലേക്ക് മാറുകയെന്ന സംശയത്തിലായിരുന്നു. വർഷങ്ങളായി നമ്മുടെ മനസ്സിൽ പതിഞ്ഞ മുഖത്തിൽ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോൾ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു ഭയമായിരുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നുഅദ്ദേഹം. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
തേന്‍കുറിശ്ശിയിലെ ഒടിയന്‍ മാണിക്യനെ കുറിച്ചാണ് ചിത്രത്തിലൂടെ പറയുന്നത്. വാരാണാസിയിലും പാലക്കാടുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, കൈലാഷ്, നരേന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്. 11950നും 90നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.