മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നെ വമ്പൻ വിജയങ്ങൾ സംവിധാനം ചെത് കൊണ്ട്, തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ കൂടിയാണ് ഇന്ന് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രമായ, മോഹൻലാൽ തന്നെ നായകനായ എംപുരാൻ അടുത്ത വർഷം ആദ്യം തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എന്നാൽ അതിനു മുൻപ് തന്നെ താൻ സംവിധാനം ചെയ്യാൻ പോകുന്ന നാലാമത്തെ ചിത്രവും പൃഥ്വിരാജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പൃഥ്വിരാജ് തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയും നിർമ്മിക്കുന്നത് കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസുമാണ്. ടൈസൺ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറയുന്നത്.
ലൂസിഫർ പോലെ ഒരു ചിത്രമല്ല ടൈസൺ എന്നും, പക്ഷെ ആക്ഷന് പ്രാധാന്യമുള്ള ഒരു സോഷ്യൽ ത്രില്ലർ പോലെയാവും ഇതൊരുക്കുകയെന്നും പൃഥ്വിരാജ് പറയുന്നു. ഇന്ത്യയിലെ തന്നെ ഒട്ടേറെ സ്ഥലത്തായി നടക്കുന്ന ഒരു കഥയാണ് ഇതിന്റേതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ലൂസിഫർ എന്ന ചിത്രം കാരണമാണ് ടൈസൺ സംഭവിച്ചതെന്നും ലൂസിഫർ നേടിയ മഹാവിജയം കണ്ടാണ് ഹോംബാലെ ഫിലിംസ് തന്നെ സമീപിച്ചതെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്. 2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ ടൈസൺ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്നു നേരത്തെ പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ടൈസണ് ശേഷം മോഹൻലാൽ തന്നെ നായകനാവുന്ന ലൂസിഫർ 3 ആണ് പൃഥ്വിരാജ് ഒരുക്കുക.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.