സിനിമ പ്രേമികളും ആരാധകരും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. കൈദിയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മാസ്റ്ററിന് ശേഷം വിജയുടെ അടുത്ത ചിത്രം ഏതായിയിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ. അറ്റ്ലീ, എ. ആർ മുരുഗദോസ്, മോഹൻ രാജൻ, ഷങ്കർ, സുധാ കൊങ്കര, വെട്രിമാരൻ, പാണ്ഡിരാജ്, മകിഴ് തിരുമേനി, ലോകേഷ് കനഗരാജ് എന്നീ സംവിധായകരുടെ പേരുകളാണ് ദളപതി 65 ന് വേണ്ടി കേട്ടിരുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ച് സർക്കാറിന് ശേഷം വിജയ്- മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 2018 ൽ പുറത്തിറങ്ങിയ വിജയ്- മുരുഗദോസ് ചിത്രമായ സർക്കാർ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്.
സുധാ കൊങ്കരയുടെ കഥ വിജയ്ക്ക് ഏറെ ഇഷ്ടപ്പെടുകയും എന്നാൽ തിരക്കഥാ പൂർത്തിയാക്കാൻ സംവിധായിക കുറച്ചുംകൂടി സമയം ആവശ്യപ്പെടുകയായിരുന്നു. മറ്റ് ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റ് മൂലം വെട്രിമാരനും അവസാന നിമിഷം പിന്മാറുകയായിരുന്നു. സുധാ അല്ലെങ്കിൽ വെട്രിമാരൻ എന്ന നിലയിലായിരുന്ന ദളപതി 65 ലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാണ് മുരുഗദോസ് കടന്ന് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വിജയ്- മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് തുപ്പാക്കി രണ്ടാം ഭാഗം ആയിരിക്കും എന്നാണ് പറയുന്നത്. ഔദ്യോഗികമായി സ്ഥിതികരണം ഒന്ന് തന്നെ ഇതുവരെ വന്നട്ടില്ല. സൺ പിക്ചേഴ്‌സ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി 65ന്റെ ഒഫീഷ്യൽ അന്നൗൻസ്മെന്റ് വൈകാതെ തന്നെ പ്രതീക്ഷിക്കാം.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്‍റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്‍റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്‍റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.