മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം. നിവിൻ പോളി- നസ്രിയ നസിം ജോഡി അഭിനയിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നിവിൻ പോളിയെ അല്ല താൻ നായകനായി തീരുമാനിച്ചത് എന്നും പിന്നെ എങ്ങനെയാണു നേരം നിവിൻ പോളിയിലേക്കു എത്തിയതെന്നുമുള്ള കഥ ഫിലിം കംപാനിയൻ എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. നേരം എന്നത് ആദ്യം ഹൃസ്വ ചിത്രമായി 2009 ഇൽ ഒരുക്കിയപ്പോൾ നിവിൻ പോളി ആയിരുന്നു അതിന്റെ നിർമ്മാതാവ് എന്നും പക്ഷെ അന്ന് നിവിൻ അതിൽ അഭിനയിച്ചിരുന്നില്ല എന്നും അൽഫോൻസ് പറയുന്നു. പിന്നീട് എലി എന്ന പേരിൽ അൽഫോൻസ് പുത്രൻ ഒരുക്കിയ ഹൃസ്വ ചിത്രത്തിൽ നിവിൻ അഭിനയിച്ചു. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയത് സൂപ്പർ ഹിറ്റായ നെഞ്ചോടു ചേർത്ത് എന്ന ആൽബം സോങ് ആണ്. അതിൽ നിവിൻ- നസ്രിയ ജോഡിയാണ് അഭിനയിച്ചത്.
പിന്നീട് നേരം സംഭവിക്കുമ്പോൾ, അത് തമിഴിൽ കൂടി ഒരുക്കാൻ പ്ലാൻ ചെയ്തതിനാൽ പ്രശസ്ത തമിഴ് യുവ താരം ജയ് ആണ് നായകനായി തന്റെ മനസ്സിൽ എത്തിയത് എന്നും, എന്നാൽ ജയ് യുടെ തിരക്ക് മൂലം അദ്ദേഹവുമായി സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നപ്പോൾ മറ്റൊരു തമിഴ് യുവ നടനായ വൈഭവിനെയാണ് നായകനായി ആലോചിച്ചത് എന്നും അൽഫോൻസ് പുത്രൻ പറയുന്നു. എന്നാൽ പിന്നീട് നേരത്തിന്റെ നിർമ്മാതാവ് തന്നെയാണ് നെഞ്ചോട് ചേർത്ത് എന്ന സൂപ്പർ ഹിറ്റ് ആൽബം സോങിലെ അതേ നായകനും നായികയും തന്നെ ഇതിലും മതി എന്ന് നിർദേശിച്ചതും, നേരം നിവിൻ പോളിയിലേക്കു എത്തുന്നതും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.