തമിഴ് സൂപ്പർതാരം സൂര്യ നായകനായ കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രം നവംബർ പതിനാലിനാണ് ആഗോള റിലീസായി എത്തിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമായി എത്തിയ ഈ ചിത്രം മോശം പ്രേക്ഷക പ്രതികരണമാണ് നേടിയത്. അതോടെ ചിത്രം തീയേറ്ററുകളിൽ വമ്പൻ പരാജയമായി മാറുകയും ചെയ്തു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ ചിത്രമായും കങ്കുവ മാറി.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സംസാരിക്കവെ കങ്കുവയുടെ നിർമ്മാതാവ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നടൻ സൂര്യയെ ഉന്നം വെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നതായി ആണ് കങ്കുവയുടെ നിർമ്മാതാക്കളിൽ ഒരാളായ ജി ധനഞ്ജയൻ പറയുന്നത്. മറ്റ് താരങ്ങളുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നതായി താൻ 2014 ൽ പറഞ്ഞിരുന്നു എന്നും, ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ആ കൂട്ടത്തിൽ ചേർന്നു എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യം എന്നും ധനഞ്ജയൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമീപകാലത്തുള്ള ചില സൂര്യ ചിത്രങ്ങളിൽ സംസാരിച്ച വിഷയം അവർക്കെതിരായി തോന്നിയത് മൂലമാണ് രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നത് എന്നാണ് നിർമ്മാതാവ് പറയുന്നത്.
ശിവ സംവിധാനം ചെയ്ത കങ്കുവയിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തിയത്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ദിശ പട്ടാണി എന്നിവരും വേഷമിട്ടു.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.