മലയാളത്തിന്റെ ആക്ഷൻ സൂപ്പർ താരമായ സുരേഷ് ഗോപി ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. ഒരു വലിയ ഇടവേളക്കു ശേഷം കഴിഞ്ഞ വർഷം അദ്ദേഹം നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ഇപ്പോൾ അദ്ദേഹം മാസ്സ് റോളിൽ എത്തിയിരിക്കുന്ന കാവൽ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ഈ ചിത്രവും വിജയം നേടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം സുരേഷ് ഗോപി കാഴ്ച വെച്ച മാസ്സ് പ്രകടനം തന്നെയാണ്. എന്നാലും കുറച്ചു കൂടി മാസ്സ് ആവാമായിരുന്നു സുരേഷ് ഗോപിക്ക് ഈ ചിത്രത്തിൽ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇപ്പോഴിതാ അതിനു സമാനമായ ഒരു അഭിപ്രായം രസകരമായി പങ്കു വെക്കുകയാണ് സുരേഷ് ഗോപി. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം പറയുന്നത്.
കാവലിലെ ചില ഡയലോഗുകൾ ഏറെ ശ്രദ്ധിക്കപെട്ടപ്പോൾ ചില ഭാഗങ്ങളിൽ കയ്യടി വീണില്ല എന്നും, പക്ഷെ അത്തരം ഭാഗങ്ങളിൽ പണ്ടത്തെ മാസ്സ് സുരേഷ് ഗോപി ചിത്രങ്ങളിൽ സ്ഥിരം ഉപയോഗിച്ചിരുന്നു തെറി വാക്കുകൾ വന്നിരുന്നു എങ്കിൽ കയ്യടി വന്നേനെ എന്നും അദ്ദേഹം രസകരമായി പറയുന്നു. അത്തരം ഡയലോഗുകൾ കൂടി കേറി വന്നിരുന്നു എങ്കിൽ ഒരുപക്ഷെ ചിലപ്പോൾ കാവൽ നൂറു കോടി ക്ലബിൽ എത്തിയേനെ എന്ന് തോന്നുന്നു എന്നും അദ്ദേഹം സരസമായി പറയുന്നുണ്ട്. ഇത് കൂടാതെ ജോഷി ഒരുക്കുന്ന പാപ്പൻ, നവാഗത സംവിധായകൻ ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ഗോപി നായകനായി അടുത്ത വർഷം എത്തുന്ന ചിത്രങ്ങൾ.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.