മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ്. തിരിച്ചു വരവിൽ സുരേഷ് ഗോപി അഭിനയിച്ച ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ചിത്രമായ കാവൽ ഇന്ന് മുതൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കസബ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.
ഇന്ന് ഈ ചിത്രം തുടങ്ങുന്ന വിവരം സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ കളിയാക്കുന്ന കമന്റുമായി വന്ന ഒരാൾക്ക് സുരേഷ് ഗോപി കൊടുത്ത മാസ്സ് മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. സന്തോഷ് ടി കെ തേക്കിൻക്കാട്ടിൽ എന്ന ഒരാൾ സുരേഷ് ഗോപിയോട് ചോദിച്ചത് ഈ ചിത്രം പറയുന്നത്, എടപ്പാൾ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ എന്നാണ്. അതിനു സുരേഷ് ഗോപി കൊടുത്ത മറുപടി അല്ല, വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനു എതിരെ കാവൽ നിൽക്കുന്ന കഥയാ സേട്ടാ എന്നാണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ മറുപടിക്കു വലിയ പ്രചാരമാണ് കിട്ടുന്നത്. സിനിമയേയും രാഷ്ട്രീയത്തേയും രണ്ടായി കാണണം എന്നും മറ്റുള്ളവർ ആ കമന്റ്റ് ഇട്ട സന്തോഷിനെ ഉപദേശിക്കുന്നുണ്ട്. ഏതായാലും ഒരു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് സുരേഷ് ഗോപി ഒരുങ്ങുന്നത് എന്ന് വ്യക്തം.
പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്ത "മൂൺ വാക്" മെയ് 30 നു ആണ് റിലീസ്…
കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ…
നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം മൂൺ വാക്ക് തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും…
മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്കിലൂടെ നാളെ…
പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്യുന്ന "മൂൺ വാക്" മെയ് 30 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റിൽ പങ്കെടുത്ത് നാളത്തെ താരമാകാനും…
This website uses cookies.