മലയാള സിനിമയിൽ മാറ്റത്തിനു തുടക്കം കുറിച്ച് ട്രാഫിക് എന്ന ചിത്രം നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് രാജേഷ് പിള്ളൈ. അദ്ദേഹം ഒരുക്കിയ വേട്ട എന്ന കുഞ്ചാക്കോ ബോബൻ- മഞ്ജു വാര്യർ ചിത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുകയും മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ വിജയം കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. വേട്ടയുടെ റിലീസ് ദിവസമാണ് രാജേഷ് പിള്ള നമ്മളെ വിട്ടു പോയത്. ഇപ്പോഴിതാ ട്രാഫിക് എന്ന ചിത്രം രചിച്ച ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് രാജേഷ് പിള്ളയെ ഓർക്കുകയാണ്. മൂവി സ്ട്രീറ്റ് അവാർഡ്സിൽ വെച്ചാണ് അദ്ദേഹം രാജേഷ് പിള്ള എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറന്നത്.
സഞ്ജയ് യുടെ വാക്കുകളിങ്ങനെ, ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. അങ്ങനെയാണ് വേട്ട ഉണ്ടാവുന്നത്. ഈ പതിറ്റാണ്ടിലെ ഏറ്റവും നല്ല സംവിധായകൻ അദ്ദേഹമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കിയാണ് രാജേഷ് പിള്ള 2005 ഇൽ മലയാള സിനിമയിലരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2011 ഇൽ ട്രാഫിക്, 2015 ഇൽ മിലി, 2016 ഇൽ വേട്ട എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ഒരു ചിത്രമൊരുക്കണമെന്നുള്ള സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…
സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…
വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…
സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…
പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…
വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…
This website uses cookies.