മലയാള സിനിമയിൽ മാറ്റത്തിനു തുടക്കം കുറിച്ച് ട്രാഫിക് എന്ന ചിത്രം നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് രാജേഷ് പിള്ളൈ. അദ്ദേഹം ഒരുക്കിയ വേട്ട എന്ന കുഞ്ചാക്കോ ബോബൻ- മഞ്ജു വാര്യർ ചിത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുകയും മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ വിജയം കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. വേട്ടയുടെ റിലീസ് ദിവസമാണ് രാജേഷ് പിള്ള നമ്മളെ വിട്ടു പോയത്. ഇപ്പോഴിതാ ട്രാഫിക് എന്ന ചിത്രം രചിച്ച ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് രാജേഷ് പിള്ളയെ ഓർക്കുകയാണ്. മൂവി സ്ട്രീറ്റ് അവാർഡ്സിൽ വെച്ചാണ് അദ്ദേഹം രാജേഷ് പിള്ള എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറന്നത്.
സഞ്ജയ് യുടെ വാക്കുകളിങ്ങനെ, ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. അങ്ങനെയാണ് വേട്ട ഉണ്ടാവുന്നത്. ഈ പതിറ്റാണ്ടിലെ ഏറ്റവും നല്ല സംവിധായകൻ അദ്ദേഹമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ ആണ് രാജേഷ് പിള്ള. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കിയാണ് രാജേഷ് പിള്ള 2005 ഇൽ മലയാള സിനിമയിലരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2011 ഇൽ ട്രാഫിക്, 2015 ഇൽ മിലി, 2016 ഇൽ വേട്ട എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ഒരു ചിത്രമൊരുക്കണമെന്നുള്ള സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
ക്യൂബ്സ് എന്റർടെയ്ന്മെന്റ്സ് നിര്മ്മാണത്തില് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള…
ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയതിന് ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കളക്ഷൻ ലക്ഷ്യമിട്ട് A.R.M. 100…
This website uses cookies.