ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ നയൻ. ജെനൂസ് മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. മലയാള സിനിമയിൽ വന്നിട്ടുള്ളതിൽ വെച്ചേറ്റവും സാങ്കേതിക പൂർണതയുള്ള ത്രില്ലെർ എന്നാണ് ഈ ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ എലമെന്റുകളും ഹൊറർ, സൈക്കോളജിക്കൽ എലമെന്റുകളും നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോളിവുഡ് ഭീമന്മാരായ സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന് പൃഥ്വിരാജ് കൊടുത്ത ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
താൻ ചിത്രം കണ്ടു എന്നും, കണ്ടു കഴിഞ്ഞപ്പോൾ ആകെ മൊത്തം ഒരു കൺഫ്യൂഷൻ തോന്നി എന്നും ജോബിൻ എന്ന ഒരു പ്രേക്ഷകൻ താരത്തോട് പറഞ്ഞു. ക്ലൈമാക്സ് തനിക്കൊന്നു വിശദീകരിച്ചു തരാമോ എന്നും അയാൾ ചോദിച്ചു. അപ്പോൾ പൃഥ്‌വി പറഞ്ഞ മറുപടി ഏറെ രസകരമായിരുന്നു. ചിത്രം ഒന്ന് കൂടി കണ്ടാൽ മതി, അപ്പോൾ പോയ കിളി തിരിച്ചു വന്നോളും എന്നും ചിത്രം കണ്ടതിനു വളരെ നന്ദി എന്നുമാണ് യുവ സൂപ്പർ താരം ആരാധകനു കൊടുത്ത മറുപടി. ഏതായാലും ആദ്യ ഷോ മുതൽ തന്നെ പോസിറ്റീവ് റിപ്പോർട്ട് നേടിയെടുത്തിരിക്കുകയാണ് നയൻ. മമത മോഹൻദാസ്, വമിക ഗബ്ബി, മാസ്റ്റർ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…
വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്കരഭരണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. "റെയ്സ് ഓഫ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ലോകമൊട്ടാകെ…
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ഭാസ്കരഭരണം ജൂൺ 26 ന് തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ…
അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചർ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' ന്റെ കേരള…
This website uses cookies.