ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ നയൻ. ജെനൂസ് മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. മലയാള സിനിമയിൽ വന്നിട്ടുള്ളതിൽ വെച്ചേറ്റവും സാങ്കേതിക പൂർണതയുള്ള ത്രില്ലെർ എന്നാണ് ഈ ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ എലമെന്റുകളും ഹൊറർ, സൈക്കോളജിക്കൽ എലമെന്റുകളും നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോളിവുഡ് ഭീമന്മാരായ സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന് പൃഥ്വിരാജ് കൊടുത്ത ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
താൻ ചിത്രം കണ്ടു എന്നും, കണ്ടു കഴിഞ്ഞപ്പോൾ ആകെ മൊത്തം ഒരു കൺഫ്യൂഷൻ തോന്നി എന്നും ജോബിൻ എന്ന ഒരു പ്രേക്ഷകൻ താരത്തോട് പറഞ്ഞു. ക്ലൈമാക്സ് തനിക്കൊന്നു വിശദീകരിച്ചു തരാമോ എന്നും അയാൾ ചോദിച്ചു. അപ്പോൾ പൃഥ്‌വി പറഞ്ഞ മറുപടി ഏറെ രസകരമായിരുന്നു. ചിത്രം ഒന്ന് കൂടി കണ്ടാൽ മതി, അപ്പോൾ പോയ കിളി തിരിച്ചു വന്നോളും എന്നും ചിത്രം കണ്ടതിനു വളരെ നന്ദി എന്നുമാണ് യുവ സൂപ്പർ താരം ആരാധകനു കൊടുത്ത മറുപടി. ഏതായാലും ആദ്യ ഷോ മുതൽ തന്നെ പോസിറ്റീവ് റിപ്പോർട്ട് നേടിയെടുത്തിരിക്കുകയാണ് നയൻ. മമത മോഹൻദാസ്, വമിക ഗബ്ബി, മാസ്റ്റർ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുൽ മാധവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.