ബാഹുബലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ച നടനാണ് പ്രഭാസ്. രാജമൗലി ചിത്രത്തിലൂടെ ടോളിവുഡിലെ ഒരു സ്റ്റാറിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാറായി പ്രഭാസ് മാറുകയായിരുന്നു. പ്രഭാസ് ചിത്രങ്ങൾ ഇപ്പോൾ തെലുഗ്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ഒരേ സമയത്താണ് പ്രദർശനത്തിന് എത്തുന്നത്. പ്രഭാസിന്റെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങളായി തന്റെ കൂടെ നിൽക്കുന്ന ജിം ട്രെയിനറിന് ഒരു ലക്ഷ്വറി എസ്.യൂ.വി വാഹനം പ്രഭാസ് സമ്മാനിച്ചിരിക്കുകയാണ്.
73 ലക്ഷം വരുന്ന റേഞ്ച് റോവർ വേലാർ എസ്.യൂ. വി യാണ് തന്റെ ജിം ട്രെയിനറായ ലക്ഷ്മണ റെഡ്‌ഡിയ്ക്ക് നൽകിയിരിക്കുന്നത്. ഒരു നടൻ തന്റെ കൂടെ പ്രവർത്തിക്കുന്ന സ്റ്റാഫ് അഥവാ ട്രെയിനറിന് ഇതുവരെ നൽകിയതിൽ ഏറ്റവും വിലയേറിയ സമ്മാനമാണ് പ്രഭാസ് സമ്മാനിച്ചിരിക്കുന്നത്. തന്റെ ഒപ്പം നടക്കുന്നവരെ എന്നും ചേർത്ത് പിടിക്കുന്ന നടനാണ് പ്രഭാസ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2010 ൽ മിസ്റ്റർ വെൽഡ് ആയിരുന്നു ലക്ഷണ റെഡ്‌ഡി, 10 വർഷത്തോളമായി നടൻ പ്രഭാസിന്റെ പേഴ്സണൽ ട്രെയിനാറായി പ്രവർത്തിക്കുന്നത്. ബാഹുബലി ചിത്രത്തിന് വേണ്ടി ഭാരം കൂട്ടുവാനും ഫിറ്റ്നെസ് നിലനിർത്തുവാനും പ്രഭാസിനെ ഏറെ സഹായിച്ച വ്യക്തിയാണ് ലക്ഷണ റെഡ്‌ഡി. സിനിമ പ്രേമികളും ആരാധകരും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് രാധേ ശ്യാം. ഹിന്ദിയിലും തെലുഗിലുമായി ഒരുങ്ങുന്ന ഈ ബൈലിങ്കൽ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.