മഹാനടൻ നെടുമുടി വേണു കഴിഞ്ഞ ദിവസം നമ്മളോട് വിട പറഞ്ഞു. ഇപ്പോൾ വേണു ചേട്ടൻ എന്ന നടൻ നടൻ, സുഹൃത്ത്, സഹപ്രവർത്തകൻ എന്നതിനെ കുറിച്ച് ഓർക്കുകയാണ് മലയാളത്തിലെ സിനിമാ പ്രവർത്തകർ. മലയാളത്തിൽ നെടുമുടി വേണു ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയ വ്യക്തി ആയിരുന്നു മോഹൻലാൽ. അത്കൊണ്ട് കൂടിയാണ് ആറാട്ട് എന്ന തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോൾ നെടുമുടി വേണു ഓടി വന്നത് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ആറാട്ട്, നെടുമുടി വേണു അഭിനയിച്ച അവസാനത്തെ ഏതാനും ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ആദ്യമായിട്ടും അവസാനമായിട്ടും വേണു ചേട്ടൻ അഭിനയിച്ച ചിത്രമാണ് ആറാട്ട് എന്നും ആ ചിത്രത്തിലേതു വളരെ വലിയ ദൈർഘ്യമുള്ള റോൾ അല്ലെങ്കിലും അതിലേക്കു അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ വേണു ചേട്ടൻ പറഞ്ഞ വാക്കുകൾ ബി ഉണ്ണികൃഷ്ണൻ ഓർക്കുന്നു. ഉണ്ണീടെ പടമല്ലേ. ഇവിടെ കോവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്. പിന്നെ, ലാലുവിനെ കണ്ടിട്ടും കുറെ നാളായി. ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണ്. ഞാൻ എന്തായാലും വരും. എന്നാണ് അദ്ദേഹം ബി ഉണ്ണികൃഷ്ണനോട് പറഞ്ഞത്.
വരിക്കാശ്ശേരി മനയിൽ ആയിരുന്നു വേണു ചേട്ടന്റെ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അവിടെ വെച്ച് താനും മോഹൻലാലും ഒരുമിച്ചു അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളുടെ ഓർമ്മകൾ അദ്ദേഹം പങ്കു വെച്ചു എന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നു. മലയാള സിനിമ കണ്ട ഏറ്റവും നല്ല രണ്ടു നടൻമാർ, അവരുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒപ്പം ഉണ്ടാകുവാൻ കഴിഞ്ഞത് തന്നെ തന്റെ വലിയ ഭാഗ്യം ആണെന്നും അവർക്കൊപ്പം കലാമണ്ഡലം ഗോപിയാശാനും കൂടി അന്ന് ചേർന്നതോടെ ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായി മാറി എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. ബി ഉണ്ണികൃഷ്ണൻ രചിച്ച കവർ സ്റ്റോറി എന്ന ചിത്രത്തിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായി വലിയ സൗഹൃദമായിരുന്നു എന്നും ആറാട്ടിന്റെ ഡബ്ബിങ്ങിന് വന്നപ്പോൾ ആണ് അവസാനം കണ്ടു സംസാരിച്ചത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.