ഐഎഫ്എഫ്കെ 2022 സമാപന ദിവസമായ ഇന്ന്, ഈ വർഷത്തെ കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ അവാർഡുകളും പ്രഖ്യാപിച്ചു. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം ലഭിച്ചത് ബൊളീവിയൻ ചിത്രമായ ഉതമക്ക് ആണ്. അലക്സാൺഡ്രോ ലോയ്‌സ ഗ്രിസി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. അതുപോലെ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രവും പുരസ്‍കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ആണ് അറിയിപ്പ് നേടിയത്. മമ്മൂട്ടിയെ നായകനാക്കി എസ് ഹരീഷിന്റെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം പ്രീമിയർ സമയത്തു മുതൽ തന്നെ വലിയ ജനപിന്തുണയാണ് നേടിയത്. സുന്ദരം, ജെയിംസ് എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അസാധ്യ മേക്കിങ് ആണ്.
ലളിതമായ ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ മികവാണ് ഈ ചിത്രത്തിന്റെ ജനപ്രിയമാക്കി മാറ്റിയതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നു. മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പ് വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തതിന് ശേഷമാണു കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം ദിവ്യ പ്രഭയും പ്രധാന വേഷം ചെയ്ത ഈ ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലും സ്ട്രീമിംങ് ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ നൻ പകൽ നേരത്ത് മയക്കം തീയേറ്റർ റിലീസ് ആയാവും എത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.