ഗംഭീര ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മനസ്സു കീഴടക്കി മുന്നോട്ടു പോവുകയാണ് ഇപ്പോൾ പ്രശസ്ത നടൻ ജോജു ജോർജ്. പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തോടെ താര പദവിയിൽ എത്തിയ ജോജു കഴിഞ്ഞ വർഷം റീലീസ് ചെയ്ത ജോസെഫ് എന്ന എം പദ്മകുമാർ ചിത്രത്തിലെ പ്രകടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡും അതുപോലെ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശവും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്കു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചത് ആണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷം എന്നു പറയുകയാണ് ജോജു ജോര്‍ജ്ജ്. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ താൻ ബംഗളൂരുവിലായിരുന്നു എന്നും കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തന്റെ വീട്ടിലും വെള്ളം കയറുന്ന സാഹചര്യം ആയിരുന്നു എന്നും ജോജു ഓർത്തെടുക്കുന്നു. അവാര്‍ഡ് കിട്ടിയപ്പോൾ തന്റെ പ്രതികരണം ഷൂട്ട് ചെയ്യാന്‍ അവിടെ എത്തിയ ചാനലുകൾക്ക് ബാംഗ്ലൂരിലെ ഹോട്ടല്‍ ജീവനക്കാര്‍ അനുമതി നിഷേധിച്ചപ്പോൾ ഒന്നും ഷൂട്ട് ചെയ്യേണ്ട എന്ന് കരുതി ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ഫോണില്‍ ലാലേട്ടന്റെ മെസ്സേജ് വന്നത്. വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. വല്ലാത്തൊരു വൈബ് പകര്‍ന്നു തന്നു ലാലേട്ടന്റെ ആ മെസ്സേജ് എന്നും പിന്നീട് അദ്ദേഹത്തെ വിളിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം പകർന്നു തന്ന ആ സന്തോഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരുന്നു എന്നും ജോജു വിശദീകരിച്ചു. മനീഷ് നാരായണൻ നടത്തിയ ദി ക്യൂ ഷോ ടൈം അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഇക്കാര്യം തുറന്നു പറയുന്നത്.
അതുപോലെ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അടുപ്പമുള്ള പലരും ഒന്ന് വിളിച്ച് കണ്‍ഗ്രാറ്റ്‌സ് പോലും പറഞ്ഞിട്ടില്ല എന്നും ഒരു പക്ഷേ തനിക്ക് അവാര്‍ഡ് കിട്ടിയത് അവർക്ക് ഇഷ്ടപ്പെട്ട് കാണില്ല എന്നും ജോജു പറയുന്നു. തനിക്കു യോഗ്യതയില്ലെന്ന് തോന്നിയിട്ടാവും അവർ വിളിക്കാത്തത് എന്നും താൻ അവരില്‍ നിന്നൊക്കെ ഒരു അഭിനന്ദന വാക്ക് ആഗ്രഹിച്ചിരുന്നു എന്നും ജോജു പറഞ്ഞു. ജല്ലിക്കട്ടിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ് എന്നും ഗംഭീര ഡയറക്ടറാണ് ലിജോ എന്നും ജോജു കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.