പ്രശസ്ത സംവിധായകൻ വിനയൻ ഇപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുന്ന തിരക്കിലാണ്. സിജു വിൽസൻ നായകനായി എത്തുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുന്നത്. ഈ ചിത്രം പൂർത്തിയാക്കിയാൽ ഒരു മോഹൻലാൽ ചിത്രം ചെയ്യാൻ ആണ് വിനയന്റെ പ്ലാൻ. മോഹൻലാലുമായി ഒരു ചിത്രം ഉണ്ടാകും എന്ന് രണ്ടു വർഷം മുൻപ് തന്നെ വിനയൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വിനയന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഒരു ആരാധകൻ, ആ പ്രോജെക്ടിനെ കുറിച്ചു ചോദിച്ചപ്പോൾ, അത് ഉടനെ തന്നെയുണ്ടാകും എന്ന മറുപടിയാണ് വിനയൻ നൽകിയത്. അതും ഒരു ബിഗ് ബഡ്ജറ്റ് പിരീഡ് ചിത്രം ആണെന്നാണ് സൂചന. അതിനിടയിൽ, രാവണൻ ആയാണ് വിനയൻ ചിത്രത്തിൽ മോഹൻലാൽ എത്തുക എന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുക്കുന്ന തിരക്കിൽ ആണ് മോഹൻലാൽ. ഈ വർഷം ജൂലൈ മാസത്തോടെ ബറോസ് ഷൂട്ടിങ് പൂർത്തിയാക്കി, ശേഷം ജീത്തു ജോസഫ് ചിത്രം റാമിന്റെ ബാക്കി ചിത്രീകരണം പൂർത്തിയാക്കാൻ ആണ് മോഹൻലാലിന്റെ പ്ലാൻ. അതിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സ്പോർട്സ് ചിത്രത്തിൽ ആണ് മോഹൻലാൽ അഭിനയിക്കുക. ഈ ചിത്രത്തിനായി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്, പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ഈ വർഷം റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യ റീലീസ് ആയ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, വമ്പൻ ആഗോള വിജയമാണ് നേടിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.