മലയാള സിനിമയുടെ മഹാനടനും ഹാസ്യ സാമ്രാട്ടുമായ ജഗതി ശ്രീകുമാർ ഒരപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒട്ടേറെ വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത സിബിഐ 5 ദി ബ്രെയിൻ എന്ന കെ മധു- എസ് എൻ സ്വാമി ചിത്രത്തിൽ ഒരു സീനിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ല എങ്കിലും, ആ ഒരു സീനിൽ തന്റെ ഭാവ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ ജഗതി ശ്രീകുമാറിന് സാധിച്ചു. മമ്മൂട്ടി നായകനായ സിബിഐ സീരിസിന്റെ ആദ്യ നാലു ഭാഗങ്ങളിലും വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ അഞ്ചാം ഭാഗത്തിലും അവർ ജഗതിയെ കൊണ്ട് വന്നത്. ഇപ്പോഴിതാ ജഗതിയുടെ മകൻ രാജ്‌കുമാർ അച്ഛന്റെ സിനിമാ ബന്ധങ്ങളെ കുറിച്ച് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയിൽ സജീവമായിരുന്ന കാലത്ത് ജഗതിക്ക് ഏതു നടനുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ ആത്മബന്ധമെന്നായിരുന്നു ചോദ്യം. ലാൽ അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കുമെന്നും പപ്പയുടെ കാര്യങ്ങൾ അന്വേഷിക്കുമെന്നും രാജ് കുമാർ പറയുന്നു. കുറച്ചു നാൾ മുൻപ് വരെയും അദ്ദേഹം വിളിച്ചിരുന്നുവെന്നും രാജ്‌കുമാർ കൂട്ടിച്ചേർത്തു. സിനിമയിൽ എല്ലാവരെയും ഒരുപോലെ കാണുകയും, ഒരുപോലെ പെരുമാറുകയും ചെയ്യുന്നയാളായിരുന്നു തന്റെ പപ്പ എന്ന് പറഞ്ഞ രാജ്‌കുമാർ, പറയാനുള്ള കാര്യങ്ങൾ ആരുടേയും മുഖം നോക്കാതെ, വകവയ്‌ക്കാതെ പറയുന്ന ആളായിരുന്നു പപ്പ എന്നും വിശദീകരിച്ചു. നടി സുബി സുരേഷാണ് ജഗതിക്കും മകനുമൊപ്പമുള്ള അഭിമുഖം നടത്തിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.