[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു; മോഹൻലാൽ ഹൈക്കോടതിയിൽ..!

2012 ഇൽ ആണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തുന്നതും ലൈസൻസ് ഇല്ലാതെ അത് സൂക്ഷിച്ചതിനു അദ്ദേഹത്തിനെതിരെ കേസ് എടുത്തതും. എന്നാൽ 1988 ഇൽ പി എൻ കൃഷ്ണകുമാർ എന്ന ഒരു വ്യക്തി ,മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാനായി അദ്ദേഹത്തിന് സമ്മാനമായി നൽകിയത് ആയിരുന്നു ആ ആനക്കൊമ്പുകൾ. 1972 ലെ വന്യ ജീവി സംരക്ഷണ പ്രകാരം ആണ് കേസ് എടുത്തത് എങ്കിലും മോഹൻലാൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് 2015 ഇൽ അദ്ദേഹത്തിന് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ഉള്ള ലൈസൻസ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കിട്ടിയിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

എന്നാൽ ഈ നടപടിക്കു എതിരെ പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പൗലോസ് ഹർജി നൽകിയത്. അതിന്റെ പുറത്തു മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം വനം വകുപ്പ് ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിന് കോടതിയിൽ സമർപ്പിച്ചു. എന്നാൽ അതിനെതിരെ, ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് മോഹൻലാൽ ഇപ്പോൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യം ഉള്ളതിനാൽ അത് കൈവശം വെക്കാൻ നിയമ തടസമില്ലെന്നും അതോടൊപ്പം ഈ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ വനം വകുപ്പു ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുകയും ചെയ്തു. നാല് വർഷം മുൻപ് മോഹൻലാലിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യവനപാലകൻ ആണ് അന്വേഷണ സംഘത്തെ വച്ച് തെളിവെടുപ്പ് നടത്തിയത്. ആ അന്വേഷണത്തിൽ ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആണ് മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയും ചെയ്തത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

1 month ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.