മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് ചിത്രമായ ലുസിഫെർ മാർച്ചു 28 ന് റീലീസ് ചെയ്യാൻ പോവുകയാണ്. ചിത്രത്തിൻറെ ട്രയ്ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. ലുസിഫെറിന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫിലും എത്തിയിരുന്നു. അവിടെ വെച്ചു കൈരളി ടിവിയുടെ ഒരു സ്റ്റേജ് പ്രോഗ്രാമിലും ലുസിഫെർ ടീം പങ്കെടുത്തു. മമ്മൂട്ടിയും ആ പ്രോഗ്രാമിൽ അതിഥി ആയി എത്തിയിരുന്നു. അവിടെ വെച്ചു പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യവും അതിനു മമ്മൂട്ടി പറഞ്ഞ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
റിലീസിനു മുൻപ് തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫെർ കാണണം എന്ന് താൻ ആവശ്യപ്പെട്ടത് മമ്മുക്കയോട് മാത്രം ആണെന്നും മമ്മുക്ക ചിത്രം കാണും എന്നാണ് തന്റെ പ്രതീക്ഷ എന്നും പൃഥ്വിരാജ് പറയുന്നു. താൻ ചിത്രം കാണും എന്നു മമ്മൂട്ടി തലയാട്ടി കൊണ്ട് മറുപടി പറയുകയും ചെയ്തു. ചിത്രം ഇഷ്ട്ടപ്പെട്ടാൽ തനിക്ക് ഒരു ഡേറ്റ് നൽകണം എന്നും പൃഥ്വി പറഞ്ഞപ്പോൾ ഡേറ്റ് ഒക്കെ എപ്പോഴേ നൽകി എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വിഷു ചിത്രമായ മധുര രാജയും വലിയ വിജയം ആയി മാറട്ടെ എന്നു മോഹൻലാലും ആശംസിച്ചു. മമ്മുക്ക ലുസിഫെർ ചിത്രത്തെ കുറിച്ചു സ്റ്റേജിൽ പറഞ്ഞ വാക്കുകൾ ആണ് ഈ ചിത്രത്തെ കുറിച്ചു താൻ കേട്ട ഏറ്റവും നല്ല വാക്കുകൾ എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും മോഹൻലാലും മമ്മൂട്ടിയും വമ്പൻ ചിത്രങ്ങളുമായി എത്തുമ്പോൾ ഈ വെക്കേഷൻ കാലം മലയാള സിനിമക്ക് വലിയ വിജയങ്ങൾ തന്നെ സമ്മാനിക്കും എന്നു കരുതാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.