മലയാളത്തിലും തമിഴിലും അഭിനയിച്ചു കയ്യടി നേടിയ പ്രശസ്ത മലയാളി നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഈ നായികാതാരം, വമ്പൻ ജനപ്രീതി നേടിയത് ദളപതി വിജയ് ചിത്രത്തിലെ നായികാ വേഷം ചെയ്തപ്പോഴാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക വന്നത്. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അത് കൂടാതെ രജനികാന്ത് ചിത്രമായ പേട്ടയിൽ ഒരു നിർണ്ണായക വേഷം ചെയ്ത മാളവിക, ധനുഷിന്റെ നായകനായി മാരൻ എന്ന തമിഴ് ചിത്രത്തിലുമെത്തി. ഇപ്പോഴിതാ മാരനിലെ ഒരു കിടപ്പറ രംഗത്തെ കുറിച്ച് അശ്ലീല കമന്റുമായെത്തിയ ആരാധകനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ.
ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ് ഒരാൾ മോശമായ ഒരു ചോദ്യവുമായി എത്തിയത്. മാരൻ എന്ന ചിത്രത്തിലെ ഒരു കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു അയാളുടെ ചോദ്യം. അതിനു മാളവിക മറുപടി നൽകിയത്, “ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല” എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വെക്കാറുള്ളത്. അത്കൊണ്ട് തന്നെ ഒട്ടേറെ യുവ ആരാധകരും ഈ നടിക്കുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. തമിഴിൽ കൂടുതൽ സജീവമായ മാളവിക ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞെന്നാണ് വാർത്തകൾ പറയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.