പട്ടാള ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ മേജർ രവിയാണ്. തന്റെ പ്രേക്ഷകരോട് സംവദിക്കാൻ എത്തിയത്. ഫേസ്ബുക്കിലൂടെ ഇന്നലെ വൈകീട്ടാണ് അദ്ദേഹം പോസ്റ്റുമായി എത്തിയത്. ഇന്ന് ഞാൻ ഇട്ട ഈ ചിത്രത്തിന് താഴെ കമന്റുകൾ ആയി വരുന്നവർക്ക് മറുപടി നൽകാം എന്നായിരുന്നു മേജർ രവി അറിയിച്ചത്. മേജർ രവിയുടെ ഈ പോസ്റ്റിന് പിന്നാലെ തന്നെ നിരവധി ആളുകൾ ചോദ്യങ്ങളും വിമർശനങ്ങളും ആയി എത്തി. സിനിമ, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കമന്റ് ബോക്സുകളിൽ ചർച്ച ആയി. തനിക്ക് എതിരെ വന്ന വിമർശനങ്ങളെയും പരിഹാസങ്ങളെയും വളരെ സൗമ്യമായാണ് അദ്ദേഹം നേരിട്ടത്. അതിനിടെ പുതിയ ചിത്രത്തെ പറ്റിയും അദ്ദേഹം പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.
പുതിയ ചിത്രം മോഹൻലാലിനെയോ മമ്മൂട്ടിയേയോ വച്ചാണോ എന്ന ചോദ്യത്തിന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവർ ആരും അല്ലെന്ന് പറഞ്ഞ മേജർ രവി, തന്റെ സ്ഥിരം കണ്ടു ശീലിച്ച പട്ടാള ചിത്രം ആയിരിക്കില്ല എന്നും, തന്റെ സംവിധാന ജീവിതത്തിലെ വ്യത്യസ്തമായ ചിത്രമായിരിക്കും എന്നും അറിയിച്ചു. കീർത്തിചക്ര എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിലൂടെ മലയാള സിനിമയിൽ പട്ടാള സിനിമകൾക്ക് അത് വരെ ഉണ്ടായിരുന്ന ധാരണകൾ മാറ്റി മറിച്ച സംവിധായകൻ ആണ് മേജർ രവി. അതിന് ശേഷം ആറോളം ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രത്തെ പറ്റി ഉള്ള വിശദാംശങ്ങളും ആയി ഉടൻ എത്തുമെന്ന് കൂടി പറഞ്ഞാണ് ഒരു മണിക്കൂറോളം നീണ്ട മറുപടി നൽകലിന് മേജർ രവി വിരാമം ഇട്ടത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.