നീരജ് മാധവ് എന്ന നടൻ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതൻ ആണ്. ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിലെ മോനിച്ചൻ എന്ന കഥാപാത്രം ആണ് നീരജിനെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതൻ ആക്കിയത്. അതിനു ശേഷം ഒട്ടേറെ അവസരങ്ങൾ ആണ് നീരജിന്റെ തേടി വന്നത്. അതെല്ലാം മികച്ച രീതിയിൽ ഉപയോഗിച്ച നീരജ് മാധവ് വളരെ ചുരുക്കം സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീയപെട്ടവൻ ആയി മാറി.
ജനപ്രിയ ചിത്രങ്ങളിലെ നിറ സാന്നിധ്യം ആയി മാറിയ നീരജ് പിന്നീട് ഒരു നർത്തകൻ എന്ന നിലയിലും വലിയ ശ്രദ്ധ നേടി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ നീരജ് ഇപ്പോൾ തിരക്കഥാകൃത്തായും അരങ്ങേറുകയാണ്.
ലവ കുശ എന്ന ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടിയാണു നീരജ് മാധവ് തിരക്കഥ രചിച്ചിരിക്കുന്നത്. നാളെ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ നീരജ് മാധവും അജു വർഗീസും ബിജു മേനോനും ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന ഗാനത്തിലെ നീരജിന്റെ അടിപൊളി നൃത്തവും സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. അങ്ങനെ നായകൻ, നർത്തകൻ , തിരക്കഥാകൃത്തു എന്നീ മൂന്നു റോളുകളിൽ ആണ് നീരജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
നീരജ് നായകനായി എത്തുന്ന മറ്റൊരു ചിത്രമായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന്റെ ടീസറും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഗിരീഷ് മനോ ഒരുക്കിയ ലവ കുശ നിർമ്മിച്ചിരിക്കുന്നത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ആണ്.
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…
ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…
മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍…
വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…
ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…
This website uses cookies.