ഒരിക്കൽ കൂടി മോഹൻലാൽ സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിലെ പുതിയ ഒരു സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ചൈനീസ് ലുക്കിൽ ഉള്ള മോഹൻലാൽ കഥാപാത്രം ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ചിത്രത്തിൽ ഉള്ളത്. ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ചൈനയിൽ ജീവിച്ചിരുന്ന അച്ഛൻ ആണ് ഈ കഥാപാത്രം എന്നറിയുന്നു. ഒരു മാർഷ്യൽ ആർട് പോസിൽ നിൽക്കുന്ന മോഹൻലാൽ കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. 27 വർഷങ്ങൾക്കു മുൻപ് റീലീസ് ചെയ്ത യോദ്ധ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആണ് മോഹൻലാൽ മാർഷ്യൽ ആർട്‌സ് രംഗങ്ങൾ ഇതിനു മുൻപ് അവതരിപ്പിച്ചിട്ടുള്ളത്.
അതിലെ തൈപ്പറമ്പിൽ അശോകൻ എന്ന കഥാപാത്രം നേപ്പാളിൽ പോയി ആണ് തന്റെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് എങ്കിൽ ഇട്ടിമാണിയിൽ അത് ചൈന ആണ്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഇട്ടിമാണിയുടെ സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായക ജോഡി ആയ ജിബി- ജോജു ടീം ആണ്. അവർ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഈ വരുന്ന സെപ്റ്റംബർ അഞ്ചിന് ഓണം റീലീസ് ആയി ഇട്ടിമാണി പ്രദർശനം ആരംഭിക്കും. മോഹൻലാലിന് ഒപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…
"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…
പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…
വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…
ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…
This website uses cookies.