ബാഹുബലി രണ്ടാംഭാഗത്തിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സംഘട്ടനരംഗങ്ങൾ ഒരുക്കിയ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡി മലയാള സിനിമയിലേക്ക്. ഓഗസ്റ്റ് സിനിമ നിർമ്മിച്ച് ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന സിനിമയ്ക്കായാണ് കേച്ച സംഘട്ടനമൊരുക്കുന്നത്. ബാഹുബലി – 2ന്റെ അറുപത് ശതമാനം സംഘട്ടന രംഗങ്ങളും ചിട്ടപ്പെടുത്തിയത് കേച്ചയും അദ്ദേഹത്തിൻറെ ജൈക്ക സ്റ്റണ്ട് ടീം എന്നറിയപ്പെടുന്ന സംഘവുമാണ്. കമലിന്റെ വിശ്വരൂപം, വിജയ് നായകനായ തുപ്പാക്കി, അജിത്തിന്റെ ആരംഭം, ബില്ല 2, ടൈഗർ ഷെറോഫിന്റെ ബാഗി എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും കേച്ച മുൻപ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേച്ചയും ജൈക്ക സ്റ്റന്‍ഡ് ടീമും തലസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പുതുമുഖകള്‍ അണിനിരക്കുന്ന പതിനെട്ടാം പടിയ്ക്കായി സംഘട്ടനം ഒരുക്കുന്നത്. ഓഡിഷനിലൂടെയും പരിശീലനകളരിയിലൂടെയും തെരഞ്ഞെടുത്ത 65 പുതുമുഖങ്ങളാണ് ചിത്രത്തിനായി അണിനിരക്കുക. ബാഹുബലി 2ൽ സത്യരാജ് അവതരപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായി അഭിനയിച്ച സുക്‌പിയറാണ് ജൈക്ക സ്റ്റണ്ട് ടീമിലെ പ്രധാനി. സുക്‌പിയാം, യുകച്ചേൻ, വാംഗ് പിറോട്ട്, തിയാൻ സുംഗ്‌നാൻ എന്നിവരാണ് പതിനെട്ടാം പടിയിലെ താരങ്ങൾക്ക് പരിശീലനം നൽകുന്നത്. 15 വര്‍ഷമായി സംഘട്ടന കോറിയോഗ്രാഫി രംഗത്തുള്ള മാസ്റ്റര്‍ കേച്ച തായ് ലാന്‍ഡിലെ സൗത്ത് ബാങ്കോക്ക് സ്വദേശിയാണ്. പുതുമുഖങ്ങൾ വിസ്മയിപ്പിക്കുന്നുവെന്നും പതിനെട്ടാം പടിയിൽ നല്ല പ്രതീക്ഷയുണ്ടെന്നും കേച്ച പറയുകയുണ്ടായി. ഇന്‍ഡ്യന്‍ സിനിമകളടക്കം 25 ചിത്രങ്ങളില്‍ അഭിനേതാവായും തന്റെ കഴിവ് കാഴ്ച വെച്ചിട്ടുള്ള ഇദ്ദേഹം മലയാളികളോട് നിറഞ്ഞ ഇഷ്ടമുണ്ടെന്നും വ്യക്തമാക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.