[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കടുവാക്കുന്നേൽ കുറുവച്ചൻ വിവാദം മുറുകുന്നു; ഇതേ കഥാപാത്രത്തിന്റെ കഥയുമായി ഒരുങ്ങാനിരുന്നത് മോഹൻലാൽ ചിത്രം

ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പുതിയ വിവാദം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാപതു ചിത്രമായി പ്രഖ്യാപിക്കപ്പെട്ട പ്രോജെക്ടിനെ കുറിച്ചാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായൻ കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്ന ചിത്രമാണ് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്നത്. ഷിബിൻ ഫ്രാൻസിസ് രചനയും ടോമിച്ചൻ മുളകുപാടം നിർമ്മാണവും നിർവഹിക്കാൻ പോകുന്ന ഈ ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ്, കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവയുടെ രചയിതാവ് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. താൻ രചിച്ച കടുവ എന്ന ചിത്രത്തിന്റെ കഥയും അതിലെ കഥാപാത്രങ്ങളുമാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നതെന്നും അവർ പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും ചൂണ്ടി കാട്ടി തെളിവുകൾ സഹിതം ജിനു കോടതിയെ സമീപിച്ചപ്പോൾ സുരേഷ് ഗോപി ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ട് കോടതി ഉത്തരവായി. ജിനു അബ്രഹാമിന്റെ സംവിധാന സഹായിയായി ജോലി ചെയ്ത ആളാണ് മാത്യൂസ് തോമസ് എന്നതും അദ്ദേഹം കടുവയുടെ തിരക്കഥ നേരത്തെ വായിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലും വിവാദം കൊഴുപ്പിച്ചു.

ഇപ്പോഴിതാ ഈ വിവാദത്തിൽ പുതിയൊരു ട്വിസ്റ്റുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ രഞ്ജി പണിക്കരാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം ഈ പറയുന്ന ഒരെഴുത്തുകാരും സ്വയം സൃഷ്ടിച്ചത് അല്ലെന്നും കോട്ടയത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് അതെന്നും രഞ്ജി പണിക്കർ പറയുന്നു. 2001 ഇൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീം ഒരുക്കാനിരുന്ന വ്യാഘ്രം എന്ന ചിത്രം ഇതേ കഥാപാത്രത്തിന്റെ ജീവിതം സിനിമയാക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ പിന്നീട് അത് നടക്കാതെ പോയി. വർഷങ്ങൾക്കു ശേഷം അതേ കഥാപാത്രത്തെ വെച്ച് ഷാജി കൈലാസ് ഒരു ചിത്രമൊരുക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ എതിർക്കാതിരുന്നത് ഷാജിക്ക് ഒരു സിനിമ ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണെന്നും, ഈ കഥാപാത്രം സ്വയം സൃഷ്ടിച്ചതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അടിസ്ഥാന രഹിതമാണെന്നും രഞ്ജി പണിക്കർ തുറന്നു പറയുന്നു. ആർക്കും ഇത്തരം പശ്ചാത്തലത്തിൽ സിനിമയെടുക്കാനുള്ള അവകാശവും അധികാരവും ഉള്ളത് കൊണ്ടാണ് താൻ ഇതിൽ മറ്റവകാശ വാദങ്ങളൊന്നും തന്നെ ഉന്നയിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

webdesk

Recent Posts

400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ

മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ മുപ്പത്തിയൊന്നിന് ആഗോള റിലീസായി…

14 hours ago

ടോപ് 250 ഇന്ത്യന്‍ സിനിമകളില്‍ 35 മലയാള ചിത്രങ്ങള്‍; മുന്നിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ഒപ്പം ഇന്ദ്രൻസും

ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് എന്ന ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച…

15 hours ago

മലയാള സിനിമയെ ഞെട്ടിക്കാൻ ജഗദീഷ്; എത്തുന്നത് ഇതുവരെ കാണാത്ത മുഖവുമായി

വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രങ്ങൾ കൊണ്ട് ഇപ്പോൾ തന്റെ കരിയറിലെ ഒരു ഗംഭീരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടൻ ജഗദീഷ്.…

1 day ago

ബോക്സിങ് ഹീറോ ആഷിക് അബുവായി ആന്റണി വർഗീസ്; ദാവീദ് ഫസ്റ്റ് ലുക്ക് പുറത്ത്

യുവതാരം ആന്റണി വര്‍ഗീസ് പെപ്പെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദാവീദിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ആന്റണി വർഗീസിന്റെ…

1 day ago

ഡിറ്റക്റ്റീവ് ആയി മോഹൻലാൽ; കൃഷാന്ത്‌ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

ദേശീയ പുരസ്‍കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…

4 days ago

പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് ഒരു കട്ടിൽ ഒരു മുറിയുടെ സ്പെഷ്യൽ ഷോ പൊന്നാനി ഐശ്വര്യ തിയറ്ററിൽ നടന്നു.

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…

4 days ago

This website uses cookies.