കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശനും കോളേജിൽ പഠിക്കുന്ന കാലഘട്ടം മുതൽ തന്നെ കൂട്ടുകാർ ആണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര അധികം ചിത്രങ്ങൾ ഒരുമിച്ചു ചെയ്ത നായകനും സംവിധായകനും വേറെ ഉണ്ടാവില്ല എന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക- സംവിധായക ജോഡിയും മോഹൻലാൽ-പ്രിയദർശൻ ടീം ആണ്. ഇവരുടെ മക്കളും അച്ഛന്മാരെ പോലെ തന്നെ കടുത്ത സുഹൃത്തുക്കൾ ആണ്. മോഹൻലാലിന്റെ മകൻ ആയ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ ആയ കല്യാണിയും ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇരുവരും ചെറുപ്പം മുതലേ വളരെ അടുത്ത സുഹൃത്തുക്കളും ആണ്. ഇപ്പോഴിതാ പ്രണവിനെ കുറിച്ചുള്ള കല്യാണിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പ്രണവും താനും ഒരുമിച്ചാണ് വളർന്നത് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് എന്നും കല്യാണി പറയുന്നു. മാത്രമല്ല, മറ്റുള്ളവരുടെ അടുത്ത് താൻ പ്രണവിനെ പരിചയപ്പെടുത്തുന്നത് തന്റെ കസിൻ ആണെന്ന് പറഞ്ഞാണ് എന്നും കല്യാണി പറയുന്നു. ചെറുപ്പം മുതൽ അവധിക്കാലങ്ങളിൽ തങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും എന്നും തങ്ങൾ തമ്മിലുള്ള ബോണ്ട് വളരെ വലുതാണ് എന്നും കല്യാണി പറഞ്ഞു. ഇപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവിനൊപ്പം അഭിനയിച്ച കല്യാണി, വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികാ വേഷം ചെയ്യാൻ പോവുകയാണ്. പ്രണവിനൊപ്പം ഉള്ള ഓരോ നിമിഷവും താൻ വളരെ കംഫർട്ടബിൾ ആണെന്നും കാരണം തനിക്കു അവനെ അത്ര നന്നായി അറിയാം എന്നും കല്യാണി വിശദീകരിക്കുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.