High court stays excess charge of cinema tickets
കഴിഞ്ഞ കേരളാ സംസ്‌ഥാന ബജറ്റിൽ സിനിമാ ടിക്കറ്റിനു മേൽ സർക്കാർ ചുമത്തിയ അധിക നികുതിക്കു സ്റ്റേ നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ഇതോടു കൂടി സിനിമാ ടിക്കറ്റ് നിരക്ക് വർധന ഉണ്ടാവില്ല എന്നുറപ്പായി കഴിഞ്ഞു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഈ കോടതി ഉത്തരവ്. സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി കൂട്ടിയാണ് തോമസ് ഐസക് ബജറ്റിൽ അവതരിപ്പിച്ചത്.
നിലവിലുള്ള രീതി അനുസരിച്ചു 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് ടാക്‌സ് ചുമത്തുന്നത്. എന്നാൽ പുതിയ ബജറ്റിൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം, 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുമെന്ന് മാത്രമല്ല, ടിക്കറ്റുകള്‍ക്കു 11% വില വര്‍ധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം ഇനിയും ഒരുപാട് കുറയും എന്നും സിനിമാ സംഘടനകൾ ആശങ്ക പങ്കു വെച്ചു. അതുകൊണ്ട് തന്നെ ഈ അധിക നികുതി ഒഴിവാക്കി തരണം എന്നു പറയാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു പോയി കാണുകയും ചെയ്തിരുന്നു.അവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.