മലയാള സിനിമയിൽ കോടി ക്ലബുകൾ ആരംഭിച്ചത് 2013 ഇൽ മോഹൻലാൽ ചിത്രമായ ദൃശ്യം അമ്പതു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടതു കൂടിയാണ്. ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായ ദൃശ്യം ഏകദേശം എഴുപതു കോടിയുടെ അടുത്താണ് ആഗോള കളക്ഷനായി നേടിയെടുത്തത്. അതിനു ശേഷം പ്രേമം, ടൂ കൺഡ്രീസ്, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം എന്നീ ചിത്രങ്ങൾ അമ്പതു കോടി പിന്നിട്ടപ്പോൾ മോഹൻലാൽ നായകനായ പുലിമുരുകൻ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി. ശേഷം കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങൾ അമ്പതു കോടി ക്ലബിലും മോഹൻലാൽ ചിത്രമായ ലൂസിഫർ രണ്ടാമത് നൂറു കോടി ക്ലബിലെത്തുന്ന ചിത്രവുമായി മാറി. എന്നാൽ നൂറു കോടി ക്ലബിലെത്തുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിന് എത്രമാത്രം ലാഭം ലഭിക്കും എന്ന കണക്കു പുറത്തു വിട്ടു മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ജി സുരേഷ് കുമാർ. നൂറു കോടി രൂപ ഗ്രോസ് നേടുന്ന ഒരു ചിത്രത്തിന്റെ ഗ്രോസിൽ നിന്ന് ശരാശരി നോക്കിയാൽ 25 % നികുതിയായി പോകും.
പിന്നെ ബാക്കിയുള്ള 75 കോടിയാണ് നെറ്റ് ഗ്രോസ്. അതിന്റെ അമ്പതു ശതമാനം തീയേറ്ററുകാർക്കു പോകും. ബാക്കിയുള്ള അമ്പതു ശതമാനമായ 37 – 38 കോടി രൂപയാണ് നിർമ്മാതാവിന് ലഭിക്കുക എന്നും ചിത്രത്തിന്റെ ബഡ്ജറ്റ് കൂടുന്നതിന് അനുസരിച്ചു ലാഭം കുറയുമെന്നും സുരേഷ് കുമാർ പറയുന്നു. എന്നാൽ ഈ സത്യം മനസ്സിലാക്കാതെ വിദേശത്തു നിന്നൊക്കെ ഈ കോടി ക്ലബുകളിൽ ആകൃഷ്ടരായി എത്തുന്ന ചില നിർമ്മാതാക്കൾ വലിയ തുക മുടക്കി നഷ്ടത്തിൽ ചാടുന്നുണ്ട് എന്നും അതുപോലെ പലരിൽ നിന്നായി പണം പിരിച്ചു സിനിമ ചെയ്തു കെണിയിൽ ചാടുകയും പെടുകയും ചെയുന്ന ആളുകൾ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.