കലാഭവൻ മണിയുടെ ഡ്യൂപ്പ് ആയി മൈ ഡിയർ കരടി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഷാജോൻ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനു മുൻപ് മിമിക്രി വേദിയിൽ എത്തിയപ്പോൾ ഷാജി ജോണ് എന്ന പേരു ഷാജോണ് എന്ന് മറ്റേണ്ടതായും വന്നു. എന്നാൽ പതിയെ പതിയെ ഈ നടൻ പിടിച്ചു കയറിയത് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്ന് എന്ന സ്ഥാനത്തേക്ക് ആയിരുന്നു. കോമഡി നടനായും വില്ലനായും സ്വഭാവ നടനായും നായകനായും വരെ അഭിനയിച്ചു കഴിഞ്ഞു ഇന്ന് കലാഭവൻ ഷാജോണെന്ന പ്രതിഭ. ഇപ്പോഴിതാ ഡ്യൂപ്പ് ആയി തുടങ്ങിയ സിനിമാ ജീവിതം സംവിധായകൻ എന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ്.
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഷാജോണിപ്പോൾ. ഐശ്വര്യ ലക്ഷ്മിയും പ്രയാഗ മാർട്ടിനും നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് മൂവി ആയാണ് ഷാജോണ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലുസിഫെർ എന്ന മോഹൻലാൽ ചിത്രത്തിൽ അലോഷി എന്ന കഥാപാത്രം ആയി ഷാജോൻ അഭിനയിച്ചിരുന്നു. ചരിത്ര വിജയം നേടുന്ന ആ ചിത്രത്തിന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിൽ ആണ് ഈ നടൻ. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ തിരക്കഥ കൊണ്ട് പൃഥ്വിരാജ് സുകുമാരനെ കാണാൻ പോയപ്പോൾ ആ തിരക്കഥ വായിച്ചു ചേട്ടൻ തന്നെ ഇത് സംവിധാനം ചെയ്താൽ മതി എന്ന പൃഥ്വിരാജിന്റെ വാക്കാണ് തന്നെ സംവിധായകൻ ആക്കിയതെന്നു ഷാജോൻ പറയുന്നു. ഏതായാലും ഈ വർഷം ഓണം റീലീസ് ആയി ഈ ചിത്രം എത്തിക്കാനുള്ള ഒരുക്കത്തിൽ ആണ് ഷാജോൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.