സംവിധായകനായും സഹനടനായും മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നിട് ടോവിനോയെ നായകനാക്കി ഗോദ എന്ന ചിത്രവും അണിയിച്ചൊരുക്കുകയുണ്ടായി. സംവിധാനം ചെയ്ത രണ്ടും ചിത്രങ്ങളും സൂപ്പർഹിറ്റ് ആണെന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്. മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ് ബേസിൽ ജോസഫ്. ടോവിനോയെ നായകനാക്കി ഒരു ഡേസി സൂപ്പർ ഹീറോ മൂവിയായ മിന്നൽ മുരളിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒരു ആരാധകൻ വളരെ വ്യത്യസ്ത രീതിയിൽ തന്റെ അടുത്ത സിനിമയിലേക്ക് ചാൻസ് തരുമോ എന്ന് ചോദിച്ചു മെസ്സേജ് അയച്ച ഭാഗം ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
കൊറോണ കാരണം താൻ ചത്തിലെങ്കിൽ തനിക്ക് അടുത്ത സിനിമയിലേക്ക് ചാൻസ് തരുമോ എന്നാണ് ആരാധകൻ ബേസിൽ ജോസഫിനോട് ആവശ്യപ്പെട്ടത്. മെസ്സേജിൽ കൗതുകം തോന്നിയ സംവിധായകൻ ആരാധകന്റെ മെസ്സേജ് സ്ക്രീൻഷോട്ട് എടുത്തു പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെന്നും ഈ മെസ്സേജ് തനിക്ക് ഷെയർ ചെയ്യാതിരിക്കാൻ പറ്റില്ല എന്നും ബേസിൽ ജോസഫ് വ്യക്തമാക്കി. യുവതാരം ഷെബിൻ ബെൻസനും പോസ്റ്റിന്റെ താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവസരം ചോദിച്ച രീതി ഇഷ്ടപ്പെട്ടുവെന്നും ഇതുപോലെ ഒരുപാട് ചാൻസ് ചോദിച്ചാണ് തനിക്കും സിനിമയിൽ അവസരം കിട്ടിയതെന്ന് താരം കൂട്ടിച്ചേർത്തു. ബേസിൽ ജോസഫിന്റെ അടുത്ത ചിത്രത്തിൽ ഈ ആരാധകന് ഒരു വേഷം കൊടുക്കുമോ എന്നത് കണ്ട് തന്നെ അറിയാം.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.