മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഒരു നടൻ എന്ന നിലയിൽ മലയാളത്തിലും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം സിനിമാ നിർമ്മാണത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. നിലവിൽ മൂന്നു ചിത്രങ്ങൾ ആണ് ദുൽഖർ നിർമ്മിക്കുന്നത്. ഒരെണ്ണം ദുൽഖർ തന്നെ നായകനായ കുറുപ്പ് എന്ന ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ൻ, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രം ആണത്. അത് കൂടാതെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ ചിത്രവും ദുൽഖർ ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവർക്ക് ഒപ്പം ദുൽഖറും ഈ ചിത്രത്തിൽ അഭിനയിക്കും എന്ന് സൂചന ഉണ്ട്. എന്നാൽ ദുൽഖർ ആദ്യമായി നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ഒരു നവാഗത സംവിധായകന്റെ ചിത്രമാണ്.
പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു ദുൽഖർ ആരാധകൻ കൂടിയായ ഷംസു മൂന്നു വർഷം മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്റെ ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ഇട്ട ക്യാപ്‌ഷൻ ഇങ്ങനെ, “ദുൽഖർ സൽമാന്റെ ഡേറ്റ് കിട്ടുന്ന അന്നത്തേക്കുള്ള ചിരിയാണ്. ഇപ്പോഴേ പ്രാക്റ്റിസ് ചെയ്യുവാ.. പുള്ളി ഇത് വല്ലോം അറിയുന്നുണ്ടോ ആവോ..”. ഇപ്പോൾ മൂന്നു വർഷങ്ങള്ക്കു ഇപ്പുറം ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ഭാഗ്യമാണ് ഈ യുവാവിനെ തേടി എത്തിയത്. ഈ ചിത്രത്തിൽ ദുൽഖർ അതിഥി താരം ആയി എത്തും എന്നും വാർത്തകൾ ഉണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.