മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രായിക്കരപാപ്പൻ. മുരളിയെ പ്രധാന കഥാപാത്രമാക്കി ടി.എസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം വലിയ വിജയം കൈവരിച്ചിരുന്നു. ഒരുപാട് നിരൂപക പ്രശംസകളോടൊപ്പം അവാര്ഡുകളും ചിത്രം കരസ്ഥമാക്കി. പ്രായിക്കരപാപ്പനായി വളരെ മികച്ച പ്രകടനമാണ് നടൻ മുരളി കാഴ്ച്ചവെച്ചത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മുരളി നായക വേഷം പണ്ട് കാലത്ത് കൈകാര്യം ചെയ്തിരുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് പ്രായിക്കരപാപ്പനെ വിശേഷിപ്പിക്കുന്നത്. പ്രായിക്കരപാപ്പാനായി താൻ മനസിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് സംവിധായകൻ ടി. എസ് സുരേഷ് ബാബു ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഷാജിയ്ക്ക് മുരളിയെ വെച്ചു ചെയ്യുവാൻ ആയിരുന്നു താല്പര്യമെന്നും കഥ ആദ്യമേ മുരളിയെ അദ്ദേഹം കേൾപ്പിച്ചത് മൂലം മുരളിയുമായി മുന്നോട്ട് പോകേണ്ടി വന്നു എന്ന് സംവിധായകൻ വ്യക്തമാക്കി. വാരിക്കുഴി എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന ടൈറ്റിൽ. പ്രായിക്കരപാപ്പൻ എന്ന ചിത്രത്തിൽ ജഗദീഷ് പാടുന്ന ഒരു പാട്ട് ആദ്യം ഇട്ടത് മോഹൻലാലിന്റെ കാറിൽ ആയിരുന്നു എന്ന് സുരേഷ് ബാബു വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ താൻ ആ ചിത്രം ചെയ്‌തെന്നെ എന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു എന്ന് സുരേഷ് ബാബു വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി കൊമേഴ്സ്യൽ രീതിയിൽ ചിത്രീകരിച്ചിരുനെങ്കിൽ മറ്റൊരു തലത്തിലേക്ക് ചിത്രം പോയെന്നെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.