സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം സിനിമാപ്രേമികളുടെ ഒരു സ്വപ്‌നമാണ്. ഇരുവരെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായൻ ഫാസിൽ ഇപ്പോൾ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ഹോളിവുഡിലെ മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ഫേസ് ഓഫ്. നായകനും വില്ലനും തമ്മിൽ മുഖം മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ സിനിമയിൽ നായകനായോ വില്ലനായോ ആരെയും വിശേഷിപ്പിക്കാനാകില്ല. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഫാൻസിനും ഇക്കാര്യത്തിൽ പ്രശ്‌നമുണ്ടാകില്ല. ഞാൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും എന്റെ സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പുണ്ട്. ഫേസ് ഓഫ് പോലത്തെ ഒരു സബ്ജക്ട് വെച്ച് സിനിമയെടുക്കണമെന്ന് താൻ ആലോചിക്കുന്നുണ്ടെന്നും ഫാസിൽ ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.1981 ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം. 1983 ല്‍ പുറത്തിറങ്ങിയ പടയോട്ടത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ജിജോ പൊന്നൂസായിരുന്നു ചിത്രത്തിന്റെ സംവിധാനം. പിന്നീട് സ്‌നേഹ കാഴ്ചയില്‍, എന്റെ കഥ, ഗുരു ദക്ഷിണ, ഹിമവാഹിനി, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരംപുലരുമ്പോള്‍, മനു അങ്കിൾ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മനു അങ്കിളിൽ അതിഥി വേഷമായിരുന്നു മോഹൻലാലിന്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. താര രാജാക്കന്മാർ ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.