[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കണ്ണൂരിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ മോഹൻലാലും മമ്മൂട്ടിയും അല്ല പിണറായി വിജയൻ; രസകരമായ സംഭവം തുറന്നു പറഞ്ഞു പ്രശസ്ത ഛായാഗ്രാഹകൻ..!

മോഹൻലാൽ- മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി 1998 ഇൽ ഫാസിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. ജൂഹി ചൗള ആദ്യമായി മലയാളത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ഹരികൃഷ്ണൻ എന്ന ഒരേ പേരുള്ള രണ്ടു വക്കീലന്മാർ ആയാണ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ചത്. മോഹൻലാൽ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള ഒരു വലിയ താരനിര ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ക്യാമെറാമാനായി കുറച്ചു ദിവസം ജോലി ചെയ്ത വേണു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ഉണ്ടായ രസകരമായ ഒരു പ്രശ്‌നത്തെ കുറിച്ചും അതുപോലെ ആ പ്രശ്നം പരിഹരിച്ചു ചിത്രം റിലീസ് ആയ ശേഷം, പ്രശസ്ത സംവിധായകൻ പവിത്രൻ അതിനെ കുറിച്ച് നടത്തിയ രസകരമായ ഒരു പരാമർശത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ആനന്ദക്കുട്ടൻ ആയിരുന്നു ഈ ചിത്രത്തിന്റെ ക്യാമറാമാൻ എങ്കിലും വേണുവും കുറച്ചു ദിവസം ഇതിൽ ഛായാഗ്രാഹകൻ ആയി ജോലി ചെയ്തിട്ടുണ്ട്. രണ്ട് സൂപ്പര്‍ താരങ്ങളെ തന്റെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടു പേര്‍ക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന് ഫാസിലിന് നിർബന്ധം ആയിരുന്നു. സംഭാഷണത്തിലും ഫ്രെയ്മിലെ സ്ഥാനത്തിലും വേഷത്തിലും എല്ലാം തുല്യ നീതി പുലർത്താൻ ശ്രമിച്ച അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു.

പക്ഷേ പടം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി മാറി. നായകന്മാര്‍ക്ക് എല്ലാം തുല്യമായി പകുത്തു നല്‍കുന്ന രീതി നായികയുടെ കാര്യത്തില്‍ സാധ്യമല്ല എന്നതായിരുന്നു പ്രശ്നം. അങ്ങനെയാണ് മലയാളത്തിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്സ് ഉള്ള ചിത്രമായി ഹരികൃഷ്ണൻസ് മാറിയത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക് എന്ന രീതിയിൽ ആണ് ആ രണ്ടു ക്‌ളൈമാക്‌സുകൾ ചിത്രീകരിച്ചത്. പടം റിലീസായ ശേഷം ഒരു ചെറിയ സദസ്സില്‍ മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരം ഉണ്ടായി എന്നും അതിൽ സംവിധായകൻ പവിത്രനും ഉണ്ടായി എന്നും വേണു പറയുന്നു. അവിടെ വെച്ച് ഇതിനെ കുറിച്ച് പവിത്രൻ നടത്തിയ പരാമർശം ഇങ്ങനെ, തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്.

webdesk

Recent Posts

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…

1 day ago

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

1 day ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

1 day ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

2 days ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

3 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

3 days ago

This website uses cookies.