ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് രജിത് കുമാർ. ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായി വരുമ്പോൾ ഒട്ടും പരിചിതമല്ലാത്ത വ്യക്തിയായിരുന്നു എല്ലാവർക്കും രജിത് കുമാർ. 70 ദിവസം ഷോയിൽ ഭാഗമായതിന് ശേഷം ലക്ഷകണക്കിന് ആരാധകരേയാണ് അദ്ദേഹം സൃഷ്ട്ടിച്ചത്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും അംഗങ്ങളുള്ള ആർമിയും രജിത് കുമാറിന്റെ പേരിലാണ്. പല കാരണങ്ങൾ കൊണ്ട് രജിത്തിനെ അടുത്തിടെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുകയുണ്ടായി. രജിത് കുമാറിനെ സ്വീകരിക്കുവാൻ വൻ ജനകൂട്ടം എയർപോർട്ടിൽ എത്തിച്ചേർന്നത് വലിയ വിവാദമാണ് കേരളത്തിൽ സൃഷ്ട്ടിച്ചത്. രജിത് കുമാർ ഇപ്പോൾ 2 മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.
ഒരു ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷവും രണ്ടാമത്തെ ചിത്രത്തിൽ നായകനായുമായാണ് അദ്ദേഹം വരുന്നത്. അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു കഴിഞ്ഞു. അഞ്ജലി എന്ന ചിത്രത്തിലാണ് രജിത് കുമാർ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ഒരുങ്ങുന്നത്. ആറ്റിങ്ങൽ സ്വദേശികളായ രഞ്ജിത്, മുഹമ്മദ് ഷാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മറ്റ് മുൻനിര താരങ്ങളും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ പവൻ ജിനോ തോമസും വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിരിക്കുന്നത് രജിത് കുമാറിന് തന്നെയാണ്. സൂപ്പർതാരങ്ങൾ വെല്ലുന്ന ആരാധക വൃന്ദത്തെയാണ് അദ്ദേഹം സൃഷ്ട്ടിച്ചത്.
ദേശീയ പുരസ്കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…
പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…
This website uses cookies.